'സരസ്വതി' സംഗീത സമർപ്പണവുമായി സംഗീത എൻ റാവു

ഗീത വാദ്യ നൃത്ത സമന്വയം 'സരസ്വതി'     സാത്വികലാളിത്യത്തിന്റെയും ശാലീനലാവണ്യത്തിന്റെയും മൂര്‍ത്തിമദ്ഭാവമാണ് കേരളീയസങ്കല്‍പ്പത്തില്‍ സരസ്വതി. സാഹിത്യ-സംഗീതാദികലകളുടെയും ജ്ഞാനം, ബുദ്ധി എന്നിവയുടെയും ദേവതയാണ് വാങ്മയിയും അക്ഷരസ്വരൂപിണിയും വേദമാതാവുമായ ദേവി. വിദ്യാരംഭത്തോടനുബന്ധിച്ച എല്ലാ ചടങ്ങുകളും കേരളത്തില്‍ സരസ്വതീദേവിയോടു ബന്ധപ്പെട്ടിരിക്കുന്നു.ഈ നവരാത്രി നാളുകളിൽ  സരസ്വതി ഓംകാര രൂപിണി എന്നുള്ള ഗാനം ജതികളും സ്വരങ്ങളും സാഹിത്യവും കോർത്തിണക്കി വാദ്യവും നൃത്തവും സംഗീതവും സമന്വയിപ്പിച്ച് രൂപപ്പെടുത്തിയ സംഗീത വിരുന്നായ 'സരസ്വതി' ഇതിനകം ശ്രദ്ധ നേടിയിരിക്കുകയാണ്, സംഗീതയുടെ കുറേ കാലത്തെ ആഗ്രഹസാഫല്യമാണ് ഈ  ഗാനം.  ഗീതവും വാദ്യവും നൃത്തവും സമന്വയിക്കുമ്പോൾ ലഭിക്കുന്ന ഒരു ദൃശ്യ ശ്രവണാനുഭൂതിയാണ് 'സരസ്വതി' എന്ന ക്ലാസിക്കൽ സംഗീത ആൽബത്തിൽ ആസ്വദിക്കാൻ കഴിയുന്നത്.ഹരിപ്പാട് സ്വദേശിയും എറണാകുളം തൃപ്പൂണിത്തുറയിൽ ഇരുപത്‌ വർഷമായി സ്ഥിരതാമസവുമായ സംഗീത എൻ റാവു എന്ന കര്‍ണ്ണാട്ടിക് സംഗീതജ്ഞയാണ് ഗാനത്തിന് വരികള്‍ എഴുതി സംഗീതം നൽകി പാടിയിരിക്കുന്നത്. സംഗീത തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ നിന്നും സംഗീതപഠനം പൂർത്തിയാക്കി കർണാടക സംഗീത കച്ചേരികൾ അവതരിപ്പിച്ചു വരുന്നു. 'സരസ്വതി' യുടെ ഡാൻസും കോറിയോഗ്രഫിയും ചെയ്തിരിക്കുന്നത്  കോറിയോഗ്രാഫറും നൃത്ത അധ്യാപകനുമായ അബ്ബാദ് റാം മോഹനാണ്. സംഗീതവും നൃത്തവും വാദ്യോപകരണങ്ങളും ചേർന്ന് ഒരു സംഗീത ശിൽപം ഉണ്ടായി തീരുന്നതെങ്ങനെയെന്നാണ് 'സരസ്വതി'യിൽ അവതരിപ്പിച്ചിരിക്കുന്നത്. നടിയും നര്‍ത്തകിയുമായ ആശ ശരത്താണ് 'സരസ്വതി' സോഷ്യൽമീഡിയയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്, ഈ ആൽബം  രണ്ടുദിവസംകൊണ്ടുതന്നെ   6K  ആളുകൾ കണ്ടുകഴിഞ്ഞു.പൂങ്കാട്ട് മനയിലാണ് 'സരസ്വതി'യുടെ ഷൂട്ടിംഗ് നടന്നത്. സംവിധാനം ശിവപ്രസാദ് പിക്സൽ, ഛായാഗ്രഹണം രതീഷ് നിറം, അസി.ക്യാമറ ദയാദാസ് പൗലോസ്, എഡിറ്റര്‍ തുഷാര്‍ എൻ സുകുമാരൻ, അസി.ഡയറക്ടര്‍ മീര കൃഷ്ണകുമാര്‍, റെക്കോർഡിംഗും മിക്സിംഗും ശ്രീകാന്ത് രാജൻപ്പൻ (പൂജ സ്റ്റുഡിയോ), മൃദംഗം രാമക്കൽമേട് കലൈനാഥ് , ഘടം വാഴപ്പിള്ളി ആര്‍ കൃഷ്ണകുമാര്‍, വയലിൻ തിരുവിഴ വിജു എസ് ആനന്ദ്, പുല്ലാങ്കുഴൽ ശ്രീജിത് ജി കമ്മത്ത്, കോറിയോഗ്രഫി അബ്ബാദ് റാം മോഹൻ, കീബോര്‍ഡ് ജോൺ വില്ല്യംസ്, വീണ ധര്‍മ്മതീര്‍ത്ഥൻ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.


ഓണനിറവിൽ മനോഹരഗാനമായി ഓണക്കിളി

ഗത കാല സ്മരണകളുണര്‍ത്തുന്ന, നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറങ്ങളിലെ  തുമ്പപ്പൂ  വെണ്മയുള്ള, ഒരു ഓണപ്പാട്ടുകൂടി "ഓണക്കിളി 2020" ആൽബത്തിന്റെ   രണ്ടാമത്തെ ഗാനം അത്തം 1 നു പുറത്തിറങ്ങി. ദാമോദരൻ കുമ്പളച്ചോലയുടെ വരികൾക്ക് അഭിലാഷ് കടത്തനാടിന്റ സംഗീതത്തിൽ മലപ്പുറം സ്വദേശികളായ രഞ്ജിത്തിന്റേയും സുമിയുടെയും മകൾ നാലാം ക്ലാസ് വിദ്യാർത്ഥി കൂടിയായ അദിതി രഞ്ജിത്താണ് ഗാനം ആലപിച്ചത്. ശ്രീരാഗ് ജയൻ സംവിധാനവും നിസ്മൽ നൗഷാദ് ക്യാമറയും നിർവഹിച്ചു.      പുതിയ ഗായികാ ഗായകൻ മാർക്ക് ഒരവസരം എന്ന നിലയിൽ കഴിഞ്ഞ വർഷമായിരുന്നു  ഓണക്കിളി 2019 എന്ന പേരിൽ ആൽബത്തിനു  തുടക്കം കുറിച്ചത്. ചിന്മയ വിദ്യാലയത്തിലെ പ്രിൻസിപ്പൽ പ്രിയ സി പിള്ളയായിരുന്നു ഉത്ഘാടനം നിർവഹിച്ചത്. ഓണക്കിളി 2019 ലെ ഗാനം പാടിയത്,  തൃപ്പൂണിത്തുറ സ്വദേശികളായ ബാലസുന്ദറിന്റെയും വിദ്യയുടെയും മകളും ചിന്മയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയും  കൂടിയായ സാത്വിക ബാലസുന്ദർ ആയിരുന്നു. ജിജി സ് കുമാറിന്റെ വരികൾക്ക് അഭിലാഷ് കടത്തനാട് സംഗീതം നിർവഹിച്ചു.


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിയ്ക്കുന്ന നമ്മുടെ സർക്കാർ, ആരോഗ്യ പ്രവർത്തകർ,  നിയമ പാലകർ മറ്റനേകം സന്നദ്ധ പ്രവർത്തകർ, പൊതുപ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവർക്കു സമർപ്പിച്ചു കൊണ്ട് എം ലാബ് ക്രീയേഷനു  വേണ്ടി വി.പി.ശ്രീകാന്ത് നായർ രചിച്ച് ഹാരിസ് മുഹമ്മദ് ബാബു സംഗീതം നൽകി  പിന്നണി ഗായകനായ  മിഥുൻജയരാജ് പാടിയ ആൽബമാണ്  " കരുതലോടെ ". മാധ്യമ പ്രവർത്തകനായ സാലി മേലാക്കമാണ്  സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഇതിൻറെ ക്യാമറ ഇന്ദു പ്രസാദും ഓഡിയോ മിക്സിങ്  ഇമാം  മജ്‌മൂറും  വീഡിയോ എഡിറ്റിംഗ് ഫർഹാൻ ഹബീബും മാസ്റ്ററിങ് ശ്രീകുമാർ തൃശൂരും  നിർവഹിച്ചിരിക്കുന്നു." എന്തെ മുകിലിനു കൺനിറഞ്ഞുവോ" എന്ന് തുടങ്ങുന്ന ഗാനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പിരിമുറുക്കം കുറക്കാൻ മിഥുൻറെ മധുര ശബ്ദത്തിന് കഴിയുന്നുണ്ട്.


മഹാമാരിയില്‍നിന്നൊരു ഉയര്‍ത്തെഴുനേല്‍പ്പ്, ഗീതവുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍

കോവിഡ് 19എന്ന മഹാ മാരിയോട് പൊരുതുന്ന ലോക ജനതയ്ക്ക് ആത്മ വിശ്വാസം പകർന്നുകൊണ്ട് ഒരു ഉയർത്തെഴുനേൽപ്പ്‌ ഗീതവുമായി ഒരുകൂട്ടം ചെറുപ്പക്കാർ...                കൊറോണ വൈറസ് -ന്റെ പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി  Break the chain രണ്ടാം ഘട്ടമായ SMS ( Soap  Mask Social distance ) എന്നീ പ്രതിരോധ മാർഗങ്ങൾ ഉൾപ്പെടുത്തി ചിത്രീകരിച്ചിരിക്കുകയാണ് ഈ ആൽബം. ലോക രാജ്യങ്ങൾ തന്നെ മാതൃക ആക്കുന്ന ഈ കൊച്ചു കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ലോക രാഷ്ട്രങ്ങൾ അംഗീകരിച്ചു കഴിഞ്ഞു.            കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്ത്ന്റെ  സഹകരണത്തോടെ ചെയ്തിട്ടുള്ള ഈ ആൽബത്തിന്റെ ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അമൃത്‌രാജ് ആണ്.            ബാബുനാരായണൻ എന്ന യുവ എഴുത്തുകാരന്റെ രചനയിലും സംഗീതത്തിനും ശബ്ദം നൽകിയത് ബിനു ആന്റണി ആണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ആൽബം ഇതിനകം തന്നെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഗ്രാമ ഭംഗിയും   പ്രതിരോധ മാർഗങ്ങളും ഉൾക്കൊണ്ട്  പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്ന ഈ ആൽബത്തിന്റ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനർവിശ്വം ആണ്. ലോക ജനതയ്ക്ക് മാർഗം ആക്കാവുന്ന ഈ ആൽബത്തിന് വിജയാശംസകൾ നേരുന്നു.


പഠിച്ച സ്ക്കൂളിൽ വീണക്കച്ചേരിയുമായി പൂർവ്വവിദ്യാർത്ഥി ധർമ്മ തീർത്ഥൻ

 തൃശ്ശൂർ: പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം ഹയർ സെക്കന്ററി സ്ക്കൂളിൽ പുതുതായി നിർമ്മിച്ച സ്വാമി ശക്രാനന്ദ ഹാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 2019 ഡിസംബർ 20 ഉച്ചയ്ക്ക് 12:30ന് സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും വീണാവാദകനും കൂടിയായ പ്രഗത്ഭ കലാകാരൻ ധർമ്മതീർത്ഥൻ നയിക്കുന്ന 'നാദലയം' അരങ്ങേറും, തൃപ്പൂണിത്തുറ ആർ എൽ വി കോളേജിലെ വീണ അധ്യാപകൻ കൂടിയായ അദ്ദേഹം നിരവധി വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചു വരുന്നു. തന്റെ ഗുരുവായ സ്വാമി ശക്രാനന്ദയുടെ പേരിലുള്ള ഹാളിൽ ആദ്യ സംഗീത പരിപാടി അവതരിപ്പിക്കുവാൻ തന്നെ ക്ഷണിച്ചത്  പൂർവ്വജന്മപുണ്യമായി കരുതുന്നുവെന്ന് അദ്ദേഹം നേതാവ് ന്യൂസിനോട് പ്രതികരിച്ചു.


​ ​​പ്രേക്ഷക ഹൃദയം കവരും ഈ മുത്തച്ഛനും കൊച്ചുമകനും; ഗ്രേറ്റ് ഫാദറിലെ പുതിയ ഗാനം കാണാം

​ജനപ്രിയ നടൻ ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ. ചിത്രത്തിലെ ഒരു ഗാനമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. പുതിയ ചിത്രത്തിലെ ഗാനം വേണുഗോപാല്‍ രാമേന്ദ്രന്റെ വരികള്‍ക്ക് വിഷ്ണുവാണ് സംഗീതം നൽകിയത്. രഞ്ജിനി ജോസ്, ശങ്കര്‍, വിനീത പ്രദീപ്, അഡ്വ. ഗായത്രി നായര്‍, മാസ്റ്റർ ശ്രീഹരി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ചിത്രത്തിൽ മുത്തച്ഛനായാണ് ജയറാം വേഷമിടുന്നത്. ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ബാബുരാജ്, ഉണ്ണി മുകുന്ദൻ, പിഷാരടി, മല്ലിക സുകുമാരൻ, ധർമ്മജൻ ബോൾഗാട്ടി, വിജയ രാഘവൻ, ബൈജു, ഹരീഷ് കണാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രം ഒരു സാധാരണ കുടുംബത്തിലെ കൊച്ചുമകനും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.


​ ​​മനസ്സിൽ പ്രണയം കൊണ്ടുനടക്കുന്ന മലയാളിക്ക് ആവേശമായി ഇഷ്‌കിലെ പുതിയ ഗാനം

​ഇഷ്‌ക് എന്ന ചിത്രത്തിലെ പ്രണയഗാനവും ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളി പ്രേക്ഷകർ. മണിക്കൂറിൽ ലക്ഷകണക്കിന് ആളുകൾ കണ്ട ഗാനം ഇതിനോടകം യൂട്യൂബ് ട്രെൻഡിങ്ങിലും എത്തിയിരിക്കുകയാണ്. ‘പറയുവാൻ ഇതാദ്യമായ്’  എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.തെന്നിന്ത്യന്‍ യുവ ഗായകനായ സിദ് ശ്രീറാമാണ് ഈ മനോഹര ഗാനത്തിന്‍റെ ആലാപനം. ജെയ്ക്സ് ബിജോയ്  ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അതേസമയം സിദ് ശ്രീറാം ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ ഗാനം ആലപിക്കുന്നത്.നവഗാതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഷ്‌ക്. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചി എന്ന കഥാപാത്രയാണ് ഷെയ്ൻ  നിഗം വേഷമിടുന്നത്.


ആസ്വാദക ഹൃദയം തൊട്ടുതഴുകി 'ഉയരെ'യിലെ ഗാനം

മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ് ഇന്ന് റിലീസ് ചെയ്ത ഉയരെ എന്ന ചിത്രം. ചിത്രത്തിലെ ഗാനങ്ങളും ആസ്വദ ഹൃദയങ്ങളിൽ ഏറെ ആഴത്തിൽ ചെന്നിറങ്ങിയിട്ടുണ്ട്. ചിത്രത്തിലെ ‘കാറ്റില്‍ വീഴാ….’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോൾ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം മണിക്കൂറുകള്‍ക്കൊണ്ട് ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ‘നീ മുകിലോ…’ എന്നു തുടങ്ങുന്ന ഗാനവും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായിരുന്നു. ശക്തിശ്രീ ഗോപാലൻ ആലപിച്ച ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ഉയരെ. പാര്‍വ്വതി തിരുവോത്ത് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ആസിഫ് അലി, ടോവിനോ തോമസ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.



ഋതുരാഗസ് മ്യൂസിക് ബാന്റിന് അവാർഡിന്റെ തിളക്കം

വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിച്ച പ്രശസ്ത സംഗീതജ്ഞൻ ബാലഭാസ്കറിന്റെ സ്മരണാര്‍ഥമുള്ള ബാലഭാസ്കർ മെമ്മോറിയൽ അവാര്‍ഡ് ലോക ചരിത്രത്തിൽ 36 മണിക്കൂർ വയലിൻ വായിച്ചു ഗിന്നസ്സ് റിക്കോർഡ് കിട്ടിയ എം എസ് വിശ്വനാഥ് നയിക്കുന്ന ഋതുരാഗസ് മ്യൂസിക് ബാന്റിന് സമ്മാനിച്ചു. കീബോർഡ് - ജോൺ വില്യം, ബാസ്സ് സിത്താർ സിൽവിൻ ലൂയിസ് , ഡ്രം ഷിയാസ് കോയ, മൃദംഗം കലൈനാഥ് തുടങ്ങിയകലാകാരന്മാരാണ് ബാന്റ് അംഗങ്ങൾ തിരുവനതപുരം പ്രെസ്സ് ക്ലബ് ആണ് പ്രോഗ്രാം നടത്തിയത്. 48 ഓളം ബാൻഡുകളിൽ നിന്ന് തിരഞ്ഞെടുത്ത 8 ബാൻഡുകൾ തമ്മിൽ ആയിരുന്നു മത്സരം. ഓരോ ബാൻഡിനും ഒരു മണിക്കൂർ വീതം ആയിരുന്നു പെർഫോമൻസ് സമയം. ദിവസേന ഓരോ ബാൻഡുകൾ വീതം ആയിരുന്നു പ്രകടനം. ഏപ്രിൽ 15 തിങ്കളാഴ്ച്ച തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ചുനടന്ന 'കനകോത്സവം 2019' ചടങ്ങിൽ വച്ച് മലയാള ചലച്ചിത്ര താരം ജയറാമാണ് ഋതുരാഗസ് മ്യൂസിക് ബാൻഡിന് അവാർഡ് നൽകിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.