ജലതരംഗം - നീന്തൽ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച (ഡിസംബർ 16 )

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ജലതരംഗം - നീന്തൽ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം  ശനിയാഴ്ച (ഡിസംബർ 16 ) ഉച്ചയ്ക്ക് 2 ന് കാരിക്കോട് ഗവ. യു.പി. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ദുരന്തനിവാരണ സമിതി മെമ്പർ സെക്രട്ടറി ശേഖർ എൽ. കുര്യാക്കോസ് നിർവഹിക്കും.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. കളക്ടർ എൻ. എസ്. കെ. ഉമേഷ് മുഖ്യാതിഥിയാകും. മുളന്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ഷാജി മാധവൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി പദ്ധതി വിശദീകരണം നടത്തും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, സ്ഥിരം സമിതി അംഗങ്ങളായ റാണിക്കുട്ടി ജോർജ് , കെ.ജി. ഡോണോ, ആശ സനിൽ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം ഷെഫീഖ്, ഡെപ്യൂട്ടി കളക്ടർ കെ. ഉഷാ ബിന്ദുമോൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. ഫാത്തിമ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.ജില്ലാ പഞ്ചായത്തിന്റെ 2023 - 24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികളെ ശാരീരിക-മാനസിക ആരോഗ്യം ഉള്ളവരാക്കുക, അപകടങ്ങളെ മനസാന്നിധ്യത്തോടെ നേരിടുവാൻ പ്രാപ്തരാക്കുക, നിശ്ചയദാർഢ്യത്തോടെ പെരുമാറാൻ കഴിവുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള എട്ടു മുതൽ 11 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുക.



ഐ സി സി ടെസ്റ്റ് റാങ്കിങ് പട്ടികയിൽ നേട്ടം കൊയ്ത് ഇന്ത്യ

ഐസിസി ടെസ്റ്റ് റാങ്കിങ് പട്ടികയില്‍ നേട്ടം കൊയ്ത്  ഇന്ത്യന് ടീം. ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടിയിട്ടുണ്ട്. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. റാങ്കിങില്‍ ചേതേശ്വര്‍ പൂജാര മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ് പട്ടികയില്‍ ഇന്ത്യന്‍ താരം ഋഷഭ് പന്ത് പതിനഞ്ചാം സ്ഥാനത്തുണ്ട്. അതേസമയം ടീം റാങ്കിങില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്.അതേസമയം ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ഉണ്ട്. വെസ്റ്റിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറാണ് ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശ് താരം ഷാക്കിബുല്‍ ഹസ്സന്‍ രണ്ടാം സ്ഥാനത്തുണ്ട്.



ഇത്തവണ ധോണിയില്ല; വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇന്‍ഡീസ്  പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.. ഇത്തവണയും ടീമിനെ നയിക്കുന്നത് നായകൻ വീരാട് കൊഹ്‌ലി തന്നെയായിരിക്കും. എന്നാൽ ടീമിൽ മഹേന്ദ്രസിംഗ് ധോണി ഇടംപിടിച്ചിട്ടില്ല. അതേസമയം ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തുപോയ ശിഖര്‍ ധവാന്‍ കായികക്ഷമത തെളിയിച്ച് ടീമിലേക്ക് തിരിച്ചെത്തി.  ടി 20യില്‍ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറാവുക. നവ്ദീപ് സൈനി, രാഹുല്‍ ചാഹര്‍ എന്നിവരെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവർ ടി 20 ടീമിൽ ഇടം നേടിയിട്ടില്ല. കോലി, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് ടീമിലും ഉള്‍പ്പെട്ട താരങ്ങള്‍. അടുത്ത മാസം മൂന്നാം തീയതി നടക്കുന്ന ട്വന്റി20യോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.







ക്രിക്കറ്റ് കളിക്കാനൊരുങ്ങി തപ്‌സി; മിതാലിരാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. മിതാലിയാകാൻ ഒരുങ്ങി തപ്‍സി പന്നു.34 കാരിയായ മിതാലിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 16-ാം വയസില്‍ 1999-ല്‍ അയര്‍ലന്‍ഡിനെതിരെ രാജ്യത്തിനായി അരങ്ങേറിയ മിതാലി വനിതാ ക്രിക്കറ്റിലെ സച്ചിനെന്നാണ് അറിയപ്പെടുന്നത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടി ഇന്ത്യക്ക് വിജയം സമ്മാനിച്ച മിതാലിയ്ക്ക് ആരാധകർ ഏറെയാണ്. വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ധ സെഞ്ചുറികൾ നേടിയതിന്റെ റെക്കോർഡും മിതാലിയുടെ പേരിലാണ്. (49 അര്‍ധസെഞ്ചുറികള്‍).


​വിരമിക്കൽ പ്രഖ്യാപിച്ച് അംബാട്ടി റായുഡു

​ഇന്ത്യന്‍ ക്രിക്കറ്റ് താരം ​​അംബാട്ടി റായുഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് ടീമിലെ നാലാം നമ്പറില്‍ ഇന്ത്യ കണ്ടുവെച്ചത് റായുഡുവിനെ ആയിരുന്നു. ഇത്  ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോക കപ്പിന് തൊട്ടു മുമ്പ് നടന്ന പരമ്പരകളില്‍ റായുഡുവിന് നാലാം നമ്പറില്‍ തിളങ്ങായാനില്ല, ഇതോടെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ റായുഡുവിന് പകരം ലോകകപ്പ് ടീമിലെത്തുകയായിരുന്നു.ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ സ്റ്റാന്‍ഡ് ബൈ താരമായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും താരത്തിന് കളിയ്ക്കാൻ അവസരം ലഭിച്ചിരുന്നില്ല ഇതേത്തുടർന്നാണ് താരം അപ്രതീക്ഷിത വിരമിക്കൽ തീരുമാനം എടുത്തത്.


​ലോകകപ്പിൽ സെമി ഫൈനലിൽ ഇടം നേടി ഇന്ത്യ

​ലോകകപ്പിൽ സെമി ഫൈനലിൽ ഇടം നേടി ഇന്ത്യ. ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ മികച്ച വിജയം കൈവരിച്ചത്. ഇന്ത്യയുടെ 314 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 286ന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ  പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യ. രോഹിത് ശര്‍മ്മ (104) റണ്‍സ് നേടി. ഏഴ് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതാണ് രോഹിതിന്റെ റൺസ്. രാഹുല്‍ 77 റണ്‍സും പന്ത് 48 റണ്‍സും നേടി.മറുപടി ബാറ്റിംഗില്‍ ഷാക്കിബും(66) സെഫുദ്ദീനും(51) ബംഗ്ലാദേശിനായി തിളങ്ങിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കി. ബുമ്ര നാലും പാണ്ഡ്യ മൂന്നും ഭുവിയും ഷമിയും ചഹാലും ഓരോ വിക്കറ്റും വീഴ്‌ത്തി ബംഗ്ലാദേശ് പടയെ തിരിച്ചയച്ചു.



​അരങ്ങേറ്റ മത്സരം ഗംഭീരമാക്കി ഇന്ത്യ.​​സൗത്ത് ആഫ്രിയ്ക്കക്കെതിരെ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം കണ്ടത്

​അരങ്ങേറ്റ മത്സരം ഗംഭീരമാക്കി ഇന്ത്യ.​​സൗത്ത് ആഫ്രിയ്ക്കക്കെതിരെ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം കണ്ടത്. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവില്‍ ഇന്ത്യ തിളങ്ങി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു. എറിഞ്ഞു വീഴ്ത്താനുള്ള തയാറെടുപ്പില്‍ ഇന്ത്യയും. മത്സരം മൂന്ന് ഓവറുകള്‍ പിന്നിട്ടപ്പോഴേക്കും സൗത്ത് ആഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ജസ്പ്രീത് ബുംറയുടെ പന്ത് അടിച്ച് തെറുപ്പിക്കാനുള്ള ദക്ഷിണ ആ്രഫിക്കന്‍ താരം ഹാഷിം അംലയുടെ ശ്രമം വിഭലമായി. പന്ത് ചെന്നു പതിച്ചത് രോഹിത് ശര്‍മ്മയുടെ കൈക്കുമ്പിളില്‍.ബൗളിങ്ങിലും മികച്ച തുടക്കമായിരുന്നു ഇന്ത്യയുടേത്.  34 രണ്‍സ് എടുത്ത് ധോണിയും 26 റണ്‍സെടുത്ത് ലോകേഷ് രാഹുലും 18 റണ്‍സെടുത്ത് വിരാട് കോഹ്ലിയും ഇന്ത്യയുടെ വിജയത്തിന് മാറ്റുകൂട്ടി.


​വമ്പന്മാരുടെ തേരോട്ടം തുടരുന്നു

​"ന്യൂസ്‌ലാൻഡ് ശ്രീലങ്കയെ പത്തു വിക്കറ്റിനു തകർത്തപ്പോൾ ഓസ്ട്രേലിയക്കു മുൻപിൽ അഫ്കാനിസ്ഥാൻ മുട്ട് മടക്കി"ലോകകപ്പിൽ കുഞ്ഞ് ടീമുകളെ തകർത്ത് വമ്പന്മാർ കുതിപ്പ് തുടരുന്നു.ന്യൂസ്‌ലാൻഡ് ലങ്ക ദഹനം നടത്തിയപ്പോൾ പൊരുതി നോക്കിയ അഫ്കാനിസ്ഥാനെ ഏഴു വിക്കറ്റിനാണ് തോല്പിച്ചത്. ലോകകപ്പിന് എത്തിയ ശ്രീലങ്ക,ഒരു കുഞ്ഞൻ ടീം തന്നെയാണ്. എന്നാൽ ഒരു നല്ല പ്രകടനം പോലും നടത്താൻ അവർക്കാവുന്നില്ല.സിംഹള വീര്യം ചോർന്നു പോയ ശ്രീലങ്കൻ ബാറ്സ്മാന്മാരെ മാറ്റ് ഹെന്ററിയുടെ നേതൃത്വത്തിൽ ഫാസ്റ്റ് ബൗളർമാർ വേട്ടയാടി. പകരക്കാരനായി ന്യൂസ്‌ലാൻഡ് ലോകകപ്പ് ടീമിൽ എത്തിയ ഹെന്ററി ശ്രീലങ്കൻ മുൻ നിരയിലെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.30 ഓവർ മാത്രം നീണ്ടു നിന്ന ലങ്കൻ ഇനിങ്സ് 136 റൺസിൽ അവസാനിക്കുകയായിരുന്നു.ഓപ്പണറായി ഇറങ്ങി അർദ്ധ സെഞ്ച്വറി നേടിയ  ക്യാപ്റ്റൻ കരുണരക്തനെ  മാത്രമാണ് ലങ്കൻ നിരയിൽ തിളങ്ങിയത്.പതിനൊന്നു  പേരും മൈതാനത്തു ഇറങ്ങിയെങ്കിലും 8 പേർ രണ്ടക്കം കടന്നില്ല.അതിൽ തന്നെ കുശാൽ മെൻഡിസ്‌,മാത്യൂസ്, ഉധാന എന്നിവർ റണ്ണൊന്നും എടുക്കാതെയാണ് പവലിയനിലേക്ക് മടങ്ങിയത്. പവർ പ്ലേയിൽ തന്നെ ഹെന്ററി,ഫെർഗുസൺ എന്നിവർ  മൂന്ന്  വിക്കറ്റുകൾ വീതം  വീഴ്ത്തിയപ്പോൾ പന്തെറിഞ്ഞ ബാക്കി എല്ലാവർക്കും ഓരോ വിക്കറ്റും എറിഞ്ഞു കൊടുത്താണ് ശ്രീലങ്ക സഹകരിച്ചത്. ശ്രീലങ്ക ഉയർത്തിയ 137 റൺസ് വിജയ ലക്ഷ്യം ഒറ്റ വിക്കറ്റും നഷ്ടപ്പെടാതെയാണ് ന്യൂസ്‌ലാൻഡ് മറികടന്നത്. ഓപ്പണർമാരായ മാർട്ടിൻ ഗുപ്ടിലും മൺറോയും അർദ്ധ സെഞ്ച്വറി നേടിയ മത്സരം പതിനേഴാം ഓവറിൽ ന്യൂസ്‌ലാൻഡ് വിജയിച്ചു. ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിൽ ബാറ്റിംഗ് നിര ഫോമിലേക്കുയർന്നപ്പോൾ അഫ്കാനിസ്ഥാൻ ഉയർത്തിയ 208 റൺസ് വിജലക്ഷ്യം ഓസിസ് അനായാസം മറികടന്നു. ടോസ് നേടിയ അഫ്കാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.മുൻനിര ബാറ്സ്മാന്മാർ തകർന്നടിഞ്ഞപോഴും നജീബുല്ല സദ്രാൻ, റഹ്മത്ത് ഷാ, ഗുൽബദീപ് നായിബ്, റാഷിദ്‌ ഖാൻ എന്നിവർ മികച്ച പ്രകടനം നടത്തി.സദ്രാൻ അർദ്ധ സെഞ്ചുറി നേടിയപ്പോൾ അവസാന ഓവറുകളിലിൽ ആഞ്ഞടിച്ച റാഷിദ്‌ ഖാനാണ് അഫ്‌ഘാനിസ്ഥാൻ  സ്കോർ 200 കടത്തിയെങ്കിലും മുപ്പത്തിയൊമ്പതാം ഓവറിൽ എല്ലാവരും പുറത്തായി.  അഫ്‌ഘാനിസ്ഥാൻ ഉയർത്തിയ 208 റൺസ് പിന്തുടർന്ന ഓസ്ട്രേലിയക്കു വേണ്ടി ക്യാപ്റ്റൻ ഫിഞ്ച് വേഗത്തിൽ സ്കോർ ഉയർത്തി.49 പന്തിൽ നിന്നും 10 ബൗണ്ടറികളുപ്പെടെ 66 റൺസ് ഫിഞ്ച് നേടിയപ്പോൾ,ശ്രദ്ധിച്ചു മുന്നേറിയ വാർണർ പുറത്താവാതെ 114 പന്തിൽ നിന്നും 89 റൺസ് നേടി.മുപ്പത്തിയഞ്ചാം ഓവറിൽ മാക്സ്‌  വെൽ  ബൗണ്ടറി പായിച്ചു ലക്ഷ്യം മറികടന്നു.ക്യാപ്റ്റൻ ഫിഞ്ച്,ഖവാജ, സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്കു നഷ്ടമായത്. ലോകകപ്പിൽ ഇന്ന് സൗത്ത് ആഫ്രിക്ക,ബംഗ്ലാദേശിനെ നേരിടും.ആദ്യ മത്സരം തോറ്റ സൗത്ത് ആഫ്രിക്കക്കു ഇന്ന് നിർണായകമാണ്. ഉച്ചകഴിഞ്ഞ് 3 മണിക്ക് കെന്നിങ്ടൻ മൈതാനത്തിലാണ് മത്സരം.


​വമ്പന്മാരുടെ തേരോട്ടം തുടരുന്നു

ന്യൂസ്‌ലാൻഡ് ശ്രീലങ്കയെ പത്തു വിക്കറ്റിനു തകർത്തപ്പോൾ ഓസ്ട്രേലിയക്കു മുൻപിൽ അഫ്കാനിസ്ഥാൻ മുട്ട് മടക്കിലോകകപ്പിൽ കുഞ്ഞ് ടീമുകളെ തകർത്ത് വമ്പന്മാർ കുതിപ്പ് തുടരുന്നു.ന്യൂസ്‌ലാൻഡ് ലങ്ക ദഹനം നടത്തിയപ്പോൾ പൊരുതി നോക്കിയ അഫ്കാനിസ്ഥാനെ ഏഴു വിക്കറ്റിനാണ് തോല്പിച്ചത്. ലോകകപ്പിന് എത്തിയ ശ്രീലങ്ക,ഒരു കുഞ്ഞൻ ടീം തന്നെയാണ്. എന്നാൽ ഒരു നല്ല പ്രകടനം പോലും നടത്താൻ അവർക്കാവുന്നില്ല.സിംഹള വീര്യം ചോർന്നു പോയ ശ്രീലങ്കൻ ബാറ്സ്മാന്മാരെ മാറ്റ് ഹെന്ററിയുടെ നേതൃത്വത്തിൽ ഫാസ്റ്റ് ബൗളർമാർ വേട്ടയാടി. പകരക്കാരനായി ന്യൂസ്‌ലാൻഡ് ലോകകപ്പ് ടീമിൽ എത്തിയ ഹെന്ററി ശ്രീലങ്കൻ മുൻ നിരയിലെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.30 ഓവർ മാത്രം നീണ്ടു നിന്ന ലങ്കൻ ഇനിങ്സ് 136 റൺസിൽ അവസാനിക്കുകയായിരുന്നു.ഓപ്പണറായി ഇറങ്ങി അർദ്ധ സെഞ്ച്വറി നേടിയ  ക്യാപ്റ്റൻ കരുണരക്തനെ  മാത്രമാണ് ലങ്കൻ നിരയിൽ തിളങ്ങിയത്.പതിനൊന്നു  പേരും മൈതാനത്തു ഇറങ്ങിയെങ്കിലും 8 പേർ രണ്ടക്കം കടന്നില്ല.അതിൽ തന്നെ കുശാൽ മെൻഡിസ്‌,മാത്യൂസ്, ഉധാന എന്നിവർ റണ്ണൊന്നും എടുക്കാതെയാണ് പവലിയനിലേക്ക് മടങ്ങിയത്. പവർ പ്ലേയിൽ തന്നെ ഹെന്ററി,ഫെർഗുസൺ എന്നിവർ  മൂന്ന്  വിക്കറ്റുകൾ വീതം  വീഴ്ത്തിയപ്പോൾ പന്തെറിഞ്ഞ ബാക്കി എല്ലാവർക്കും ഓരോ വിക്കറ്റും എറിഞ്ഞു കൊടുത്താണ് ശ്രീലങ്ക സഹകരിച്ചത്. ശ്രീലങ്ക ഉയർത്തിയ 137 റൺസ് വിജയ ലക്ഷ്യം ഒറ്റ വിക്കറ്റും നഷ്ടപ്പെടാതെയാണ് ന്യൂസ്‌ലാൻഡ് മറികടന്നത്. ഓപ്പണർമാരായ മാർട്ടിൻ ഗുപ്ടിലും മൺറോയും അർദ്ധ സെഞ്ച്വറി നേടിയ മത്സരം പതിനേഴാം ഓവറിൽ ന്യൂസ്‌ലാൻഡ് വിജയിച്ചു. ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിൽ ബാറ്റിംഗ് നിര ഫോമിലേക്കുയർന്നപ്പോൾ അഫ്കാനിസ്ഥാൻ ഉയർത്തിയ 208 റൺസ് വിജലക്ഷ്യം ഓസിസ് അനായാസം മറികടന്നു. ടോസ് നേടിയ അഫ്കാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.മുൻനിര ബാറ്സ്മാന്മാർ തകർന്നടിഞ്ഞപോഴും നജീബുല്ല സദ്രാൻ, റഹ്മത്ത് ഷാ, ഗുൽബദീപ് നായിബ്, റാഷിദ്‌ ഖാൻ എന്നിവർ മികച്ച പ്രകടനം നടത്തി.സദ്രാൻ അർദ്ധ സെഞ്ചുറി നേടിയപ്പോൾ അവസാന ഓവറുകളിലിൽ ആഞ്ഞടിച്ച റാഷിദ്‌ ഖാനാണ് അഫ്‌ഘാനിസ്ഥാൻ  സ്കോർ 200 കടത്തിയെങ്കിലും മുപ്പത്തിയൊമ്പതാം ഓവറിൽ എല്ലാവരും പുറത്തായി.  അഫ്‌ഘാനിസ്ഥാൻ ഉയർത്തിയ 208 റൺസ് പിന്തുടർന്ന ഓസ്ട്രേലിയക്കു വേണ്ടി ക്യാപ്റ്റൻ ഫിഞ്ച് വേഗത്തിൽ സ്കോർ ഉയർത്തി.49 പന്തിൽ നിന്നും 10 ബൗണ്ടറികളുപ്പെടെ 66 റൺസ് ഫിഞ്ച് നേടിയപ്പോൾ,ശ്രദ്ധിച്ചു മുന്നേറിയ വാർണർ പുറത്താവാതെ 114 പന്തിൽ നിന്നും 89 റൺസ് നേടി.മുപ്പത്തിയഞ്ചാം ഓവറിൽ മാക്സ്‌  വെൽ  ബൗണ്ടറി പായിച്ചു ലക്ഷ്യം മറികടന്നു.ക്യാപ്റ്റൻ ഫിഞ്ച്,ഖവാജ, സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്കു നഷ്ടമായത്. ലോകകപ്പിൽ ഇന്ന് സൗത്ത് ആഫ്രിക്ക,ബംഗ്ലാദേശിനെ നേരിടും.ആദ്യ മത്സരം തോറ്റ സൗത്ത് ആഫ്രിക്കക്കു ഇന്ന് നിർണായകമാണ്. ഉച്ചകഴിഞ്ഞ് 3 മണിക്ക് കെന്നിങ്ടൻ മൈതാനത്തിലാണ് മത്സരം.


​പാകിസ്താനെ എറിഞ്ഞു വീഴ്ത്തി വെസ്റ്റ് ഇൻഡീസ്

​​​​പാകിസ്താനെ എറിഞ്ഞു വീഴ്ത്തി വെസ്റ്റ് ഇൻഡീസ് വെസ്റ്റിൻഡീസ്-പാകിസ്ഥാൻ മത്സരം കണ്ടിറങ്ങിയ ആരാധകർക്ക് ഒരു സംശയം..? ഏകദിന ലോകകപ്പ് തന്നെയല്ലേ ഇത്? പാകിസ്താനെ 7 വിക്കറ്റിന് വെസ്റ്റിൻഡീസ് തകർത്ത മത്സരത്തിൽ ആകെ എറിഞ്ഞത് 36 ഓവറുകൾ.ഒരു ട്വന്റി-ട്വന്റി മത്സരത്തേക്കാൾ നാലു ഓവർ കുറവ്.നിലവിലെ ട്വന്റി-ട്വന്റി രാജാക്കന്മാരിൽ നിന്ന് ഇതല്ലേ പ്രതിക്ഷിക്കാവു..​​കരുത്തിന്റെ പരിയായമാണ് വെസ്റ്റ് ഇൻഡീസ്.അതുകൊണ്ട് തന്നെ ഇന്നലെ മത്സരം കാണാൻ എത്തിയവർ ബാറ്റിംഗ് വെടികെട്ടു പ്രതിഷിക്കുക സ്വാഭാവികം മാത്രം.പക്ഷേ​​​​അരങ്ങേറിയത് വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബോളർമാരുടെ നേതൃത്വത്തിൽ  പാകിസ്ഥാൻ നിഗ്രഹമായിരുന്നു.ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് എതിരാളികളെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു.തീരുമാനം ശരിയായിരുന്നു എന്ന് വെസ്റ്റ് ഇൻഡീസ്‌ ഫാസ്റ്റ് ബോളർമാർ തെളിയിക്കുകയും ചെയ്തു.പാകിസ്താന്റെ മുൻനിര ബാറ്സ്ന്മാർ ഷോർട് പിച്ച് പന്തുകളും ബൗൺസറുകളും കണ്ട് കളി മറന്നു പോയി. പന്തുകൊണ്ട് ഏറു കൊള്ളാതിരിക്കാനായിരുന്നു എല്ലാവരുടെയും ശ്രമം.പാകിസ്ഥാൻ സ്കോർ 17 ൽ നിൽക്കേ ഇമാമുൾ ഹഖിനെ കൊട്രൽ പുറത്താക്കിയതായിരുന്നു തുടക്കം.പിന്നീട് റസ്സലും ഓഷയിൻ തോമസും അരങ്ങു വാണു.മൂന്ന് ഓവറിൽ നാലു റൺസ് മാത്രം വഴങ്ങി ആന്ദ്രേ റസ്സൽ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പാകിസ്താന്റെ നാലു വിക്കറ്റുകളാണ് ഒഷയിൻ തോമസ് തെറിപ്പിച്ചത്.22 റൺസ് വീതം നേടിയ സൽമാൻ,ബാബർ ആസാം എന്നിവരാണ് പാക് നിരയിലെ ടോപ് സ്കോർമാർ.അവസാന വിക്കറ്റിൽ വഹാബ് റിയാസ് -ആമിർ കൂട്ടുകെട്ടാണ് പാകിസ്താനെ നാണക്കേടിൽ നിന്നും രക്ഷിച്ചത്.ഇരുവരും ചേർന്ന് 22റൺസ് കൂട്ടിച്ചേർത്തു.ഇരുപത്തിരണ്ടാമത്തെ ഓവറിൽ എല്ലാവരും പുറത്തായ പാക് ഇന്നിഗ്‌സ് 105 റൺസിന്‌ അവസാനിച്ചു.  പാകിസ്ഥാൻ ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് വേഗത്തിൽ ബാറ്റ് ചെയ്യുകയായിരുന്നു വെസ്റ്റ് ഇൻഡീസ്.ഓപ്പണറായി ഇറങ്ങിയ ക്രിസ് ഗെയിൽ 34 പന്തിൽ നിന്നും 9 ബൗണ്ടറികൾ ഉൾപ്പെടെ അർദ്ധ സെഞ്ചുറി നേടി.പതിനാലാമത്തെ ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റ് ഇൻഡീസ് ലക്ഷ്യം മറികടന്ന് തങ്ങളുടെ വരവ് അറിയിച്ചു.പാകിസ്താനു വേണ്ടി മുഹമ്മദ്‌ ആമിർ മൂന്ന് വിക്കറ്റ് വീഴ്ത്തി. യോഗ്യത മത്സരങ്ങൾ കളിച്ചാണ് വെസ്റ്റ് ഇൻഡീസ് ലോക കപ്പിന് വിമാനം കയറിയത്. അതുകൊണ്ട് തന്നെ കീരീടം നേടുന്നവരുടെ കുട്ടത്തിൽ അവരുടെ പേര് ആരും പറഞ്ഞ് കേട്ടതുമില്ല.പാകിസ്താനെതിരെയുള്ള  ഈ ഒറ്റ മത്സരം മതി വെസ്റ്റ് ഇൻഡീസിനെ എഴുതി തള്ളാൻ കഴിയില്ല എന്ന് തെളിയിക്കാൻ. വേൾഡ് കപ്പിൽ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്.ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്ക ന്യൂസ്‌ലാൻഡിനെ സോഫിയ ഗാർഡൻസിൽ നേരിടും.വൈകിട്ട് ആറിന് കാഡിഫ് സ്റ്റേഡിയത്തിലാണ് ഓസ്ട്രേലിയ - അഫ്ഗാനിസ്ഥാൻ മത്സരം.


​ലോകകപ്പിൽ ആദ്യ വിജയം ഇംഗ്ളണ്ടിന്

​മത്സരങ്ങൾ സംഘടിപ്പിക്കാൻ മാത്രമല്ല വിജയിക്കാനും ഞങ്ങൾക്കറിയാമെന്നു ഇംഗ്ളണ്ട് തെളിയിച്ചു. ലോകകപ്പ് ഉൽഘാടന മത്സരത്തിൽ എതിരാളികളായ സൗത്ത് ആഫ്രിക്കയെ 104 റൺസിനാണ് ഇംഗ്ളണ്ട് തകർത്തത്. ടോസ് നേടി ബോളിംഗ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കക്കു വേണ്ടി നാപ്പതുക്കാരൻ ഇമ്രാൻ താഹിറാണ് ആദ്യ പന്തെറിഞ്ഞത്.ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ജോണി ബാരിസ്റ്റോയെ പുറത്താക്കി പുതിയ ചരിത്രം കുറിച്ചു.ലോകകപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സ്പിന്നർ ആദ്യ ഓവർ എറിയുന്നത്.ബാരിസ്റ്റോയെ പുറത്താക്കി 2019 ലോകകപ്പിലെ ആദ്യ വിക്കറ്റ് നേട്ടത്തിനും താഹിർ അർഹനായി. പതിവ് പോലെ ഗ്രൗണ്ടിന് ചുറ്റും ഓടി നടന്ന് വിക്കറ്റ് നേട്ടം ആഘോഷിക്കുകയും ചെയ്തു.പക്ഷേ പിന്നീട് കളിയുടെ നിയന്ത്രണം പുർണ്ണമായും ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ ഏറ്റെടുക്കുകയായിരുന്നു. ഇംഗ്ളണ്ടിന് വേണ്ടി ജെയ്സൺ റോയ്,റൂട്ട്,ക്യാപ്റ്റൻ ഇയാൻ മോർഗൻ,ബെൻ സ്റ്റോക്സ് എന്നിവർ അർദ്ധ സെഞ്ചുറി നേടി.രണ്ട് സെഞ്ച്വറി കുട്ടുകെട്ടുകളാണ് ഇംഗ്ളണ്ടിനെ മികച്ച സ്കോറിലേക്കെത്തിച്ചത്. ഇയാൻ മോർഗാനോടൊന്നിച്ചു ബെൻ സ്റ്റോക്സ് 106 റൺസിന്റെ കുട്ടുകെട്ടുണ്ടാക്കി.79 പന്തുകൾ നേരിട്ട സ്റ്റോക്സ് ഒൻപത് ബൗണ്ടറികൾ ഉൾപ്പെടെ 89 റൺസ് സ്വന്തമാക്കി. അവസാന ഓവറുകളിൽ കണിശതയോടെ പന്തെറിഞ്ഞ സൗത്ത് ആഫ്രിക്കൻ ബോളർമാർ ഇംഗ്ളണ്ട് സ്കോർ  എട്ട് വിക്കറ്റ് നഷ്ടത്തിൽ 311റൺസിൽ ഒതുക്കി.സൗത്ത് ആഫ്രിക്കക്കു വേണ്ടി എൻഗിഡി മുന്നും താഹിറും റാബാദ എന്നിവർ രണ്ട് വിക്കറ്റ് വീതംവും  നേടി. ഇംഗ്ളണ്ട് ഉയർത്തിയ 312 റൺസ് വിജലക്ഷ്യം പിന്തുടർന്ന സൗത്ത് ആഫ്രിക്കക്കു തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. 13 റൺസെടുത്ത ഹാഷിം അംലയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.അർദ്ധ സെഞ്ചുറികൾ നേടിയ ദസനും ഓപ്പണർ ഡി കോക്കുമാണ് സൗത്ത് ആഫ്രിക്കൻ നിരയിൽ തിളങ്ങിയത്.കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇംഗ്ളണ്ട് ബോളർമാർ വിജയം അനായാസമാക്കി.നാപത്താമത്തെ ഓവറിൽ 207റൺസിന് എല്ലാവരെയും പുറത്താക്കി ഇംഗ്ളണ്ട് 2019 ലോകകപ്പിലെ ആദ്യ വിജയവും സ്വന്തമാക്കി. ആദ്യം ബാറ്റുകൊണ്ട് തല്ലിചതച്ച സ്റ്റോക്സ് പന്തുകൊണ്ട് എറിഞ്ഞിടുകയും ചെയ്തതോടെ സൗത്ത് ആഫ്രിക്ക പൂർണ്ണമായും തകർന്നു തരിപ്പണമായി.ഇംഗ്ളണ്ടിന് വേണ്ടി ആർച്ചെർ മുന്നും ബെൻ സ്റ്റോക്‌സ് രണ്ടു വിക്കറ്റും വീഴ്ത്തി. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസിനെ നേരിടും.ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ട്രെൻഡ് ബ്രിഡ്ജിലാണ് മത്സരം


​കാണാം ചില ലോകകപ്പ് വിശേഷങ്ങൾ

​ലോകകപ്പ് ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. കഴിഞ്ഞ വർഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായാണ് ഇത്തവണ ലോകകപ്പ് പൂരം അരങ്ങേറുന്നത്. ഈ മാസം 30 ന് ആരംഭിക്കുന്ന 12 ആം ലോകകപ്പ് മത്സരങ്ങൾ ജൂലൈ 14 ഓടുകൂടിയാണ് അവസാനിക്കുന്നത്. കഴിഞ്ഞ പതിപ്പിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ പത്തു ടീമുകളാണ് ടൂർണമെന്റ്  മാറ്റുരയ്ക്കുന്നത്. 2015 ൽ ഓസ്ട്രേലിയയിലും ന്യൂസ്‌ലാൻഡിലുമായി നടന്ന ലോകകപ്പിന് ഇത്തവണ സാക്ഷ്യം വഹിക്കുന്നത് ഇംഗ്ലണ്ടും വെയിൽസുമാണ്.പത്തു ടീമുകൾ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പാണ് ഇത്തവണ ലോകകപ്പിന് എത്തുന്നത്.  മത്സരങ്ങൾ നടത്തപെടുന്നത് റൗണ്ട് റോബിൻ ഫോർമാറ്റിലായിരിക്കും. 12 ആം ലോകകപ്പിന്റെ ഉദ്‌ഘാടന മത്സരം ഓവലിലും ഫൈനൽ ലോഡ്‌സിലുമായാണ് നടക്കുന്നത്. 2015 ലെ വേൾഡ് കപ്പിൽ ന്യൂസ്‌ലാൻഡിനെ കീഴടക്കി ഓസ്ട്രേലിയ കീരീടം ചൂടി. നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയോട് സെമിഫൈനലിൽ 95 റൺസിന്‌ തോറ്റ്, ഇന്ത്യ മത്സരത്തിൽ നിന്ന് പുറത്താവുകയായിരുന്നു.


കോഹ്ലിക്കു ഒറ്റക്കു ലോകകപ്പ് നേടാനാവില്ല;സച്ചിൻ

ലോക കപ്പിന് ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന ഇന്ത്യൻ ടീമിന് കീരീടം നേടാൻ വിരാട് കോഹ്ലിയുടെ പ്രകടനം മാത്രം പോരായെന്നു സച്ചിൻ ടെണ്ടുൽക്കർ.  ടീം ഒറ്റകെട്ടായി പോരാടി വിജയം നേടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഏകദിനങ്ങളിലിൽ ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹിലിയെ കൂടുതലായി ആശ്രയിക്കുന്നു എന്ന ആരോപണം നിലനില്കുമ്പോഴാണ് സച്ചിൻ ഇത്തരത്തിൽ പ്രീതികരിച്ചത്.വിരാട് കോഹ്ലിയോടൊപ്പം മറ്റു താരങ്ങളും മികച്ച പ്രകടങ്ങൾ നടത്തയിലെങ്കിൽ ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിപ്പായി ഇതിനെ കാണം."ഒറ്റയാൾ പോരാട്ടങ്ങൾ ഉണ്ടായാലും ടീമിന്റെ ഒന്നടങ്കമുള്ള പിന്തുണയില്ലാതെ ഒരാളെകൊണ്ട് മാത്രം ലോകകപ്പ് നേടുവാൻ സാധിക്കുകയില്ല.മത്സരത്തിന്റെ നിർണായക സമയങ്ങളിലിൽ മറ്റുള്ളവർ അവസരത്തിനൊത്തു ഉയർന്നില്ലെങ്കിൽ നിരാശയാവും ഫലമെന്നും സച്ചിൻ വ്യക്തമാക്കി.നാലാം നമ്പറിൽ അരിറങ്ങും എന്ന കാര്യത്തിൽ വലിയ ആശങ്ക വേണ്ടെന്നും സച്ചിൻ കൂട്ടിച്ചേർത്തു. ലോകകപ്പിന് വേണ്ടി ഇന്നലെയാണ് ടീം ഇന്ത്യ ഇംഗ്ളണ്ടിൽ എത്തിയത്. സന്നാഹ മത്സരങ്ങൾ കളിച്ച് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണു ടീം ഇന്ത്യയുടെ ശ്രെമം.


​ഇന്ത്യൻ ടീമിലെ നാലാമനെ അന്വേഷിച്ച് ആരാധകരും

​ക്രിക്കറ്റ്‌ ലോകകപ്പന് 12 നാളുകൾ മാത്രം ബാക്കി നിൽക്കേ ഇന്ത്യൻ നിരയിലെ നാലാം സ്ഥാനത്ത് ആരിറങ്ങും? മികവ് പുലർത്തുന്ന ഒട്ടേറെ കളിക്കാർ നാലാം സ്ഥാനത്തിനായി തയാറാവുകയാണ്. പക്ഷേ ഇത് ലോകകപ്പാണ്.പരീക്ഷണങ്ങൾക്കും പിഴവുകൾക്കും അവസരം കൊടുത്താൽ ഒരു രാജ്യത്തിന്റെ തന്നെ പ്രതിക്ഷകൾ തകരും.ലോകകപ്പ് നേടുവാൻ ഏറ്റവും സാധ്യത കല്പിക്കപെടുന്ന ടീമിൽ ഒന്നാണ് ഇന്ത്യ. ലോകത്തിലെ തന്നെ മികച്ച ഓപ്പണിങ് ബാറ്റസ്മാൻമാരായ രോഹിത് ശർമയും ശിഖർ ധവാനും ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് തുടങ്ങും. ഏതു ബോളിംഗ് നിരയെയും അടിച്ചൊതുക്കാൻ കെല്പുള്ള വിരാട്, മത്സരം ഒറ്റക്കു വിജയിപ്പിക്കാൻ കഴിയുന്ന ബെസ്റ്റ് ഫിനിഷേർസ് എന്നറിയപ്പെടുന്ന ധോണിയും ഹർദിക് പാണ്ഡെയും, അപകടകാരികളായ സ്പിൻ-ഫാസ്റ്റ് ബോളിംഗ് നിരയുമുള്ള ഇന്ത്യ, ലോകകപ്പ് നേടാൻ യോഗ്യത ഉള്ള ടീം തന്നെയാണ്. പക്ഷേ ഒരു ചോദ്യത്തിനുകൂടി ഉത്തരം കിട്ടണം. വിരാടിന് ശേഷം നാലാം നമ്പറിൽ ആരിറങ്ങും...?സെലക്ടർമാരുടെ കണ്ണിൽ കുരുങ്ങിയ നാലാം നമ്പർ താരങ്ങൾ വിജയ് ശങ്കർ, ദിനേശ് കാർത്തിക്, കെ.എൽ രാഹുൽ എന്നിവരാണ്. സമീപ കാലത്ത് നടന്ന ഏകദിനങ്ങളിൽ നാലാം നമ്പറിൽ ഇറങ്ങിയ അമ്പാട്ടി റായിഡു ടീമിൽ പോലും ഇല്ല. ടീം മാനേജ്‍മെന്റ് നാലാം നമ്പറിൽ വിജയ് ശങ്കറിനെ പരീക്ഷിക്കാൻ തയാറാണ്. ത്രിഡി പ്ലെയർ എന്ന ലേബലിൽ ടീം ഇന്ത്യയിൽ ഇടം പിടിച്ച ശങ്കർ ഇതുവരെ നാലാമനായി കളിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. ഇതുവരെ ഒൻപത് ഏകദിനങ്ങൾ കളിച്ച ശങ്കർ, 33 റൺസ് ശരാശരിയിൽ 165 റൺസ് മാത്രമാണ് നേടിയത്. ഐ.പി.എലിലും താരത്തിന് പ്രതീക്ഷിച്ചത്ര തിളങ്ങാനായില്ല.​ധോണി എന്ന അധികായന് ഏതെങ്കിലും സാഹചര്യത്തിൽ കളത്തിൽ ഇറങ്ങാൻ കഴിഞ്ഞില്ല എങ്കിൽ, പകരക്കാരൻ വിക്കറ്റ് കീപ്പറായി മൈതാനത്തിറങ്ങുക ദിനേശ് കാർത്തിക്കാവും. നാലാം നമ്പറിൽ കളിക്കുവാൻ ദിനേഷിനോളം അനുഭവസമ്പത്തുള്ള ഒരു പ്ലെയർ നിലവിൽ ഇന്ത്യൻ സ്‌ക്വാഡിൽ ഇല്ല. സമീപകാല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാനും കാർത്തിക്കിനായിട്ടുണ്ട്.ഐ.പി.എലിൽ കൊൽക്കത്തയുടെ കപ്പിത്താനായ താരം ലഭിച്ച അവസരങ്ങൾ ഉപയോഗപ്പെടുത്തി ഭേദപെട്ട പ്രകടനം നടത്തി. പ്രതിഭകൊണ്ട് ടീം ഇന്ത്യയുടെ വാഗ്ദാനം ആയിരുന്നു കെ. എൽ രാഹുൽ. എന്നാൽ അവസാനം കളിച്ച ഏകദിനങ്ങളിൽ തിളങ്ങാനാവാത്തതു രാഹുലിന് തിരിച്ചടിയായി. എന്നാൽ ഐ.പി.എല്ലിലെ മിന്നുന്ന പ്രകടനം തന്റെ മികവിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നു തെളിയിക്കുകയും ചെയ്തു. രാഹുൽ, റിസേർവ് ഓപ്പണർ സ്ഥാനത്തു നിന്നും നാലാമനായി എത്തുവാനുള്ള സാധ്യതയും തള്ളികളയാനാവില്ല. ടീം ഇന്ത്യക്കു വേണ്ടി വര്ഷങ്ങളോളം നാലും അഞ്ചും നമ്പറുകളിൽ കളിച്ച മികവ് പുലർത്തിയ റെയ്നയും  യുവരാജ്‌ സിങ്ങും ടീം സ്‌ക്വാഡിലിൽ പോലുമില്ല


​ഐ പി എൽ കിരീടം സ്വന്തമാക്കി ​​മുംബൈ ഇന്ത്യൻസ്

​ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരം അവസാനം വരെ ആവേശനിറവിലായിരുന്നു. ഒരു റണ്ണിനാണ് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയത്. ഇതോടെ മുംബൈ ഇന്ത്യന്‍സ് ഐപിഎലില്‍ നാലാം തവണയാണ് കിരീടം നേടുന്നത്.ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനായിരുന്നു ടോസ്. ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ ചെന്നൈ 20 ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്. തലനാരിഴയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ കിരീടം നഷ്ടമായി. അതേസമയം ഐപിഎല്‍ ഈ സിസണില്‍ ചെന്നൈയ്‌ക്കെതിരെ നടന്ന ഒരു മത്സരത്തില്‍ പോലും പരാജയം സമ്മാതിക്കാതെയാണ് ഫൈനല്‍ പോരാട്ടത്തിലും മുംബൈ വിജയ കിരീടമണിഞ്ഞത്.


​ഐപിഎൽ മുബൈ-ചെന്നൈ ഫൈനൽ പോരാട്ടം ഇന്ന്

​ഐ.പി.എലിന്റെ 12ആം കീരിടത്തിനുവേണ്ടി ഫൈനലിൽ ഏറ്റുമുട്ടാണ് ഒരുങ്ങി  'തല' ധോണി നയിക്കുന്ന ചെന്നൈ സൂപ്പർകിങ്‌സും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിതിന്റെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യൻസും.ഇന്ന് വൈകീട്ട് 7:30 ന് ഹൈദ്രബാദിലെ രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം.ആദ്യ ക്വാളിഫൈറിൽ ചെന്നൈ പരാജയപ്പെടുത്തി ഫൈനലിൽ എത്തിയവരാണ് മുംബൈ. അതേസമയം വീണുകിട്ടിയ രണ്ടാം അവസരം നന്നായി മുതലാക്കി ഡൽഹിക്കെതിരെ ആധികാരികമായി വിജയിച്ചാണ് ചെന്നൈ ഫൈനലിൽ എത്തുന്നത്. നിലവിൽ ഇരു ടീമുകൾക്കും മൂന്ന് കീരിടങ്ങളാണുള്ളത്. മത്സരം വിജയിക്കുന്ന ടീമിന് മറ്റൊരു റെക്കോർഡ് കൂടി നേടാനാവും, ഐപിഎൽ ചരിത്രത്തിൽ ആദ്യമായി നാല് കീരിടങ്ങൾ സ്വന്തമാകുന്ന ടീം എന്ന നേട്ടം. ഐപിഎലിൽ നൂറു വിജയങ്ങൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തോടെയാണ് മുംബൈ ഇന്നിറങ്ങുക.  ചെന്നൈക്കു എതിരെ കളിച്ച മൂന്ന് മത്സരങ്ങളിലും മുബൈ വിജയിച്ചിരുന്നു. ഈ  സീസണിൽ ആദ്യം പ്ലേ ഓഫിൽ സ്ഥാനം പിടിച്ചത് ചെന്നൈ ആയിരുന്നു.2013-ൽ ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈകൊപ്പം നിന്നു.ഐപിഎലിൽ നിന്നും രണ്ടു വർഷം വിലക്കു നേരിട്ട ചെന്നൈ, കഴിഞ്ഞ വർഷം തന്നെ കീരീടം ചൂടിയാണ് തിരിച്ചുവരവ് നടത്തിയത്.. ഈ വർഷവും കൂടി വിജയിച്ചാൽ തുടർച്ചയായ രണ്ടാം വർഷവും ചെന്നൈക്ക് കീരീടം സ്വന്തമാക്കാം. .


​ഡൽഹിയെ തോൽപ്പിച്ച് ചെന്നൈ ഫൈനലിൽ.

​ഡൽഹി ക്യാപിറ്റൽസ്‌നെ  ആറു വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ ഐ.പി.എൽ ഫൈനലിൽ പ്രവേശിച്ചു.നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ ഇതു ഐ.പി.എൽ  ചരിത്രത്തിൽ, എട്ടാം തവണയാണ് ഫൈനലിൽ എത്തുന്നത്. ടോസ് നേടിയ ധോണി,ബോളിംഗ് തിരഞ്ഞെടുത്തു.ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായികരിക്കുന്ന രീതിയിൽ പന്തെറിഞ്ഞ ചെന്നൈ, തുടക്കത്തിൽ തന്നെ ഡൽഹിയുടെ വിക്കറ്റുകൾ വീഴ്ത്തി.ഡൽഹി നിരയിൽ ഋഷഭ് പന്തിനൊഴികെ ആർക്കും മികച്ച ബാറ്റിംഗ്  പ്രകടനം നടത്താനായില്ല. 25 പന്തിൽ നിന്നും 38 റൺസ് നേടിയ പന്താണ് ഡൽഹിയുടെ ടോപ് സ്‌കോറർ.ക്യാപ്റ്റൻ ശ്രെയസ് അയ്യർക്കു പകരം സ്ഥാനക്കയറ്റം നൽകി മൂന്നാമനായി ക്രിസിൽ എത്തിയ കോളിൻ മൺറോക്കു മികച്ച തുടക്കം ലഭിച്ചെങ്കിലും ചെന്നൈ ബോളിംഗ് നിരക്കു മുൻപിൽ പിടിച്ചു നിൽക്കാനായില്ല.സീസണിലെ തന്നെ മികച്ച സ്പിന്നർമാർ അണിനിരക്കുന്ന ചെന്നൈക്കു വേണ്ടി ഹർഭജൻ സിംഗ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ്‌ വീതവും ഇമ്രാൻ താഹിർ ഒരു വിക്കറ്റും നേടി.അവസാന ഓവറിൽ ആഞ്ഞടിച്ച ഇഷാന്ത് ശർമയാണ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ  ഡൽഹിക്കു 147 റൺസ് നേടി കൊടുത്തത്.ഡൽഹി ഉയർത്തിയ 148 റൺസ് വിജലക്ഷ്യത്തിലേക്കു ചെന്നൈ അനായാസം ബാറ്റു വീശി.ഓപ്പണർമാരായ ഡ്യൂപ്ലെസിസ്, വാട്സൺ എന്നിവർ അർധ സെഞ്ച്വറി നേടി.നിലയുറപ്പിച്ചതിനു ശേഷം വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ച വെച്ച വാട്സൺ 32 പന്തിൽ നിന്നും 50 റൺസ് നേടിയപ്പോൾ 39 പന്തിൽ നിന്നായിരുന്നു ഡ്യൂപ്ലെസിസ് അർധ സെഞ്ച്വറി നേടിയത്.ക്യാപ്റ്റൻ ധോണി ഉൾപ്പെടെ നാലു വിക്കറ്റുകൾ ചെന്നൈക്കു നഷ്ടമായെങ്കിലും അമ്പാട്ടി റായിഡുവും ബ്രാവോയും ചേർന്ന് ചെന്നൈയെ 19 ഓവറിൽ ലക്ഷ്യത്തിലെത്തിച്ചു.  ആദ്യ ക്വാളിഫൈർ തോറ്റെങ്കിലും രണ്ടാം ക്വാളിഫൈറിൽ വിജയിച്ച ചെന്നൈക്കു ഫൈനലിൽ മുംബൈയാണ് എതിരാളികൾ. ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ എല്ലാ മത്സരങ്ങളും തോറ്റ ചെന്നൈ,ഫൈനലിൽ വിജയിച്ച്  കീരീടം നിലനിറുത്തുവാനാവും ശ്രമിക്കുക.നാളെ നടക്കുന്ന ഫൈനലിൽ കരുത്തരായ ടീമുകളുടെ മികച്ച പ്രകടനത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.


​​കലാശപ്പോരിട്ടത്തിന് ആരെനിന്നറിയാം! ഡൽഹി? ചെന്നൈ?

​പന്ത്രണ്ടാം ഐ.പി.എൽ കലാശപോരാട്ടത്തിനു യോഗ്യത നേടുവാൻ ചെന്നൈയും ഡൽഹിയും ഇന്ന് ഏറ്റുമുട്ടും.വൈകീട്ട് 7.30ന് വിശാഖപട്ടണത്തു വെച്ച് നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക്, ഫൈനലിൽ നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ച മുബൈ ഇന്ത്യൻസാണ് എതിരാളികൾ. 'തല' ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് വയസ്സൻപട എന്ന അപരനാമത്തിലും ഈ സീസണിൽ അറിയപ്പെട്ടിരുന്നു. എന്നാൽ വിമർശകരുടെ വായ അടപ്പിച്ച പ്രകടനവുമായി ആദ്യം പ്ലേ ഓഫ്ലേക്ക് യോഗ്യത നേടിയത് ഇതേ ചെന്നൈ തന്നെ. സീസണിലെ അവസാന മത്സരങ്ങളിലെ തോൽവികൾ ധോണിക്ക് തിരിച്ചടിയായി.മുൻനിര  ബാറ്റസ്മാൻമാർ ആരും തന്നെ ഫോമിലേക്കുയരാത്തതു ചെന്നൈക്ക് തല വേദനയാണ്.പരിക്കു മൂലം വലയുന്ന കേദാർ ജാദവിന്റെ അഭാവവും ചെന്നൈയുടെ ബാറ്റിംഗ് നിരയുടെ കരുത്ത് കുറയ്ക്കും.ബോളിംഗാണ് ചെന്നൈയുടെ തുറുപ്പുചീട്ട്. ഇമ്രാൻ താഹിർ, ഹർഭജൻ സിംഗ്, ജഡേജ, സാന്റ്നർ തുടങ്ങിയവർ അടങ്ങിയ ചെന്നൈ സ്പിൻ ബോളിംഗിനു മൂർച്ച കൂടുതലാണ്.സീസണിൽ ചെന്നൈക്കു വേണ്ടി സ്പിന്നർമാർ വീഴ്ത്തിയ      വിക്കറ്റുകളുടെ എണ്ണം അർധ സെഞ്ച്വറിയിലും  കൂടുതലാണ്. എന്നാൽ ചെന്നൈ എന്ന വയസ്സൻ പടക്കു എതിരാളി യുവതത്തിന്റെ നിറ സാനിദ്യമുള്ള ഡൽഹി ക്യാപിറ്റൽസാണ്. യുവ താരങ്ങളായ പൃഥ്വി ഷാ, ശ്രെയസ് അയ്യർ, ഋഷഭ് പന്ത് തുടങ്ങിയവരോടപ്പം ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ കൂടി ചേരുമ്പോൾ ബാറ്റിംഗ് നിര അപകടകാരികളായി മാറും.ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ റാബാദയുടെ അഭാവമാണ് ഡൽഹി ബോളിംഗിനു വിലങ്ങുതടിയാവുന്നത്. എലിമിലെറ്റർ മത്സരം വിശാഖപട്ടത്തിൽ തന്നെ നടന്നതും,ആ മത്സരത്തിൽ ഹൈദരാബാദിനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തിയ ഡൽഹി വീണ്ടും ഇതേ മൈതാനത്തിറങ്ങുബോൾ വിജയത്തിൽ കുറഞ്ഞൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.അതേസമയം ക്യാപ്റ്റൻ കൂളിന്റെ തന്ത്രങ്ങളിലാണ് ചെന്നൈ ആരാധകർ വിശ്വാസമർപ്പിക്കുന്നത്.


​ചെന്നൈക്ക് എതിരാളി ഡൽഹി

​ഐ പി എൽ ഫൈനലിലേക്ക് ഒരു പടി കൂടി  കടന്ന് ഡൽഹി ക്യാപിറ്റൽസ്‌. എലിമിനേറ്റർ മത്സരത്തിൽ ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി, രണ്ടാം ക്വാളിഫൈറിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടാൻ യോഗ്യത നേടി. ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് ഡൽഹി മറികടന്നത്. നാടകീയത അവസാനം നിമിഷം വരെ നിലനിന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്‌നിറങ്ങിയ ഹൈദ്രബാദിനു വേണ്ടി മുൻനിര ബാറ്റസ്മാൻമാർ ഭേദപെട്ട  പ്രകടനം കാഴ്ചവെച്ചു.ഹൈദ്രബാദിനു വേണ്ടി ഗുപ്റ്റിൽ 19 പന്തിൽ നിന്നും 36 റൺസ് നേടി മികച്ച തുടക്കം നൽകി.പിന്നീട് ക്രീസിൽ ഒത്തുചേർന്ന വില്യംസൺ - പാണ്ഡെ സഖ്യം അതിവേഗം റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടത് ഹൈദ്രബാദിനു തിരിച്ചടിയായി.മനീഷ് പാണ്ഡെക്കു 36 പന്തിൽ നിന്നും 30 റൺസ് മാത്രം നേടിയപ്പോൾ 27 പന്തിൽ നിന്നും 28 റൺസായിരുന്നു വില്യംസന്റെ സംഭാവന. അവസാന ഓവറുകളിൽ ആഞ്ഞടിച്ച വിജയ് ശങ്കറും മുഹമ്മദ്‌ നബിയുമാണ് നിശിചിത ഓവറിൽ ഹൈദരാബാദിന് 162 റൺസ് നേടിക്കൊടുത്തത്. നന്നായി പന്തെറിഞ്ഞ ഡൽഹിക്കു വേണ്ടി കീമോ പോൾ 3 വിക്കറ്റും ഇഷാന്ത് ശർമ 2വിക്കറ്റും നേടി. 163 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഡൽഹിക്കു തുടക്കത്തിൽ കാര്യങ്ങൾ എളുപ്പമായിരുന്നു.ഓപ്പണർമാരായ ശിഖർ ധവാനും പൃഥ്വി ഷായും 7 ഓവറിൽ സ്കോർ 60 കടത്തി.38 പന്തിൽ നിന്നും 8 ബൗണ്ടറികളുൾപ്പെടെ 56 റൺസ് നേടി.മത്സരം അനായാസം കൈപ്പിടിയിൽ ഒതുക്കാൻ  കഴിയുമായിരുന്ന ഡൽഹിക്കു പിന്നീട് തുടരെ വിക്കറ്റുകൾ വീണത് സമ്മർദ്ദം കൂടി. റാഷിദ്‌ ഖാന്റെ മികച്ച ബോളിംഗ് പ്രകടനം ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.എന്നാൽ ഒരറ്റത്തു വിക്കറ്റുകൾ വീഴുമ്പോഴും ഒറ്റയാൾ പോരാട്ടവുമായി ഋഷഭ് പന്ത് ഡൽഹിക്കു വേണ്ടി 21 പന്തിൽ നിന്നും 49 റൺസ് നേടി പുറത്തായി. അവസാന ഓവറിൽ അമിത് മിശ്രയെ റൺ ഔട്ടാക്കിയത് മത്സരത്തിന്റെ ആവേശം കുട്ടിയെങ്കിലും കീമോ പോൾ ഡൽഹിക്കു വേണ്ടി വിജയ റൺ നേടി. മത്സരം വിജയിച്ച ഡൽഹി നാളെ നടക്കുന്ന രണ്ടാം ക്വാളിഫൈറിൽ ചെന്നൈയെ നേരിടും. വിജയിക്കുന്നവർക്കു  ഫൈനലിൽ മുംബൈയാണ് എതിരാളി.


​ചെന്നൈയെ മുട്ടുകുത്തിച്ച് മുംബൈ ഫൈനലിൽ

​ഐ പി എലിൽ  ആദ്യ ക്വാളിഫൈർ മത്സരത്തിൽ ചെന്നൈയെ തകർത്ത് മുംബൈ ഫൈനലിൽ. നിലവിലെ ചാമ്പ്യന്മാരെ ആറു വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത 'തല' ധോണിക്കു തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഓപ്പണർമാരേ നേരത്തെ നഷ്ടപെട്ട സൂപ്പർ കിങ്‌സിനു വേണ്ടി റായിഡു - ധോണി സഖ്യത്തിന്റെ പ്രകടനമാണ് ഭേദപെട്ട സ്‌കോറിൽ എത്തിച്ചത്.37 പന്തിൽ നിന്നും റായിഡു 42 റൺസും അവസാന ഓവറുകളിൽ വീശിയടിച്ച ധോണി മൂന്ന് സിക്സറുകൾ ഉൾപ്പെടെ 37 റൺസും നേടി.നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടുവാനെ ചെന്നൈക്ക് കഴിഞ്ഞൊള്ളു. ബോളിംഗിനു അനുകൂലമായ പിച്ചിൽ കണിശതയോടെ പന്തെറിഞ്ഞ മുംബൈ ബോളർമാർ ചെന്നൈയെ ചെറിയ സ്‌കോറിൽ ഒതുക്കുകയായിരുന്നു.മുംബൈക്കു വേണ്ടി രാഹുൽ ചാഹർ രണ്ടും മലിംഗ, ജയന്ദ് യാദവ് എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ 132 റൺസ് വിജലക്ഷ്യം പിന്തുടർന്ന മുബൈക്ക്  ഓപ്പണർമാരെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടു.തുടർന്ന് ശ്രദ്ധയോടെ കളിച്ച ഇഷൻ കിഷൻ,സൂര്യ കുമാർ യാദവും മുംബൈക്ക് വേണ്ടി മികച്ച കൂട്ടുകെട്ടുണ്ടാക്കി. 54 പന്തിൽ നിന്നും 71 റൺസുമായി സൂര്യ കുമാർ യാദവ്  പുറത്താവാതെ നിന്നപ്പോൾ ഇഷൻ കിഷൻ 28 റൺസും ഹർദിക് പാണ്ഡ്യ 13 റൺസും നേടി.നാല് വിക്കറ്റ്‌ നഷ്ടത്തിൽ പത്തൊൻപത്താം  ഓവറിലാണ് മുംബൈ 132 റൺസ് വിജയലക്ഷ്യം മറികടന്നത്.  ചെന്നൈക്ക് വേണ്ടി ഇമ്രാൻ താഹിർ രണ്ട് വിക്കറ്റ് വീഴ്ത്തി.ഈ സീസണിൽ മുംബൈക്കെതിരെ നടന്ന മൂന്ന് മത്സരങ്ങളിലും ചെന്നൈ പരാജയപെട്ടു. മത്സരത്തിൽ തോറ്റെങ്കിലും ചെന്നൈക്ക് ഫൈനലിൽ എത്താൻ ഒരവസരവും കൂടി ഉണ്ട്. ഇന്ന് വൈകീട്ട് 7.30 ന് നടക്കുന്ന ഡൽഹി - ഹൈദരാബാദ് പോരാട്ടത്തിലെ വിജയിക്കുന്നവരെ,  രണ്ടാം ക്വാളിഫൈറിൽ  തോൽപ്പിച്ചാൽ ചെന്നൈക്ക് ഫൈനൽ പ്രവേശനം നേടാം


​​കലാശ പോരിന് ലിവർപൂളും -ബാർസയും തയ്യാർ

​ആദ്യ പാദ മത്സരത്തിൽ ബാഴ്സലോണയോടു എതിരില്ലാത്ത മുന്ന് ഗോളിനു തോറ്റ ലിവർപൂൾ   തിരിച്ചടിക്കാൻ ഇന്നിറങ്ങും. സ്വന്തം മൈതാനത്തു നാളെ രാത്രി 12.30 ന് നടക്കുന്ന മത്സരത്തിൽ കാണികളുടെ പിന്തുണ ലിവർപൂളിന്‌ അനുകൂല ഘടകമാണ്.പരിക്കേറ്റ സൂപ്പർതാരങ്ങളായ ഫിർമിനോ, സല എന്നിവരുടെ അഭാവം ലിവർപൂളിന് തലവേദനയാവും.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കീരിടത്തിനുവേണ്ടി കടുത്ത മത്സരം നടക്കുമ്പോഴും ചാമ്പ്യൻസ് ലീഗിൽ മികച്ച ഫോമിൽ തിരിച്ചെത്താൻ കഴിയാത്തത് ലിവർപൂൾ ആരാധകരെ നിരാശയിലാക്കുന്നു.അതെ സമയം ലാലിഗയിൽ അവസാന മത്സരം തോറ്റാണ് ബാർസ  രണ്ടാം പാദ മത്സരത്തിനിറങ്ങുന്നത്.സൂപ്പർ താരങ്ങൾക്കു വിശ്രമം നൽകിയ മത്സരത്തിൽ 2 ഗോളിനാണ് പരാജയം ഏറ്റുവാങ്ങിയത്.   സുവാരസ്, മെസ്സി എന്നിവരുടെ മികച്ച ഫോമും കുലുങ്ങാത്ത പ്രേധിരോധവും ബാഴ്സയുടെ ആൽമവിശ്വാസം കൂട്ടുന്നു. ഗോൾ മുഖത്തു മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കുന്ന ടെസ്റ്റ്‌ റ്റെഗനും ആദ്യ പാദത്തിലെ മൂന്ന് ഗോളുകളും ബാഴ്സയുടെ ആരധകർക്ക് ശുഭസൂചനയാണ്. ബാഴ്സയ്ക്കെതിരെ സ്വന്തം മൈതാനത്ത് നാല് ഗോളുകൾ തിരിച്ചടിച്ചു ഫൈനൽ പ്രവേശനം നേടാനാവും എന്ന പ്രതീക്ഷയിലാണ് ക്ളോപിന്റെ ലിവർപൂൾ.


​ഐ പി എൽ കലാശപ്പോരിലേക്ക്

​​​​​ഐ പി എൽ ആദ്യഘട്ട മത്സങ്ങൾ പൂർത്തിയായപ്പോൾ കലാശപോരിനൊരുങ്ങി നാലു ടീമുകൾ. പോയിന്റ് പട്ടികയിൽ ആദ്യ മൂന്നു സ്ഥാനക്കാർക്കും 18 പോയിന്റ് വീതമാണുള്ളതെങ്കിലും നെറ്റ് റൺറേറ്റിന്റെ മുംബൈ ഒന്നാമനായി. പ്ലേ ഓഫ്‌ലേക്ക് ആദ്യം പ്രവേശനം 'തല' ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ആയിരുന്നു. എന്നാൽ സീസണിലെ അവസാന മത്സരങ്ങിൽ തോൽവി വഴങ്ങിയ ചെന്നൈ രണ്ടാം സ്ഥാനത്തായി.യുവ താരങ്ങളുടെ കരുത്തും പോണ്ടിങ്ങും ഗാംഗുലിയും ഒന്നിക്കുന്ന പരിശീലന സംഘവുമുള്ള ഡൽഹിയാണ് മൂന്നാം സ്ഥാനത്ത്.പോയിന്റ് പട്ടികയിലെ ആദ്യ മുന്ന് സ്ഥാനക്കാർ 14 മത്സങ്ങളിൽ നിന്നും 9 വിജയവും 5 തോൽവികളും അടക്കം 18 പോയിന്റ് സ്വന്തമാക്കിയപ്പോൾ,നാലാം സ്ഥാനത്തുള്ള സൺറൈസെസിന് 12 പോയിന്റാണുള്ളത്.ആകെ കളിച്ച 14 മത്സരങ്ങളിൽ 6 വിജയിച്ച ഹൈദ്രബാദ് 8 മത്സരങ്ങിൽ തോൽവി ഏറ്റുവാങ്ങി. നാലാം സ്ഥാനത്തിനായി കടുത്ത പോരാട്ടം പുറത്തെടുത്ത കൊൽക്കത്തക്കും പഞ്ചാബിനും12 പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റ് കുറഞ്ഞത് വിനയാവുകയായിരുന്നു. ഐ പി എൽ ഫൈനൽ അടക്കം നാലു മത്സരങ്ങളാണുള്ളത്. മെയ്‌ 7 നു നടക്കുന്ന ആദ്യ ക്വാളിഫൈറിലിൽ മുംബൈ ചെന്നൈയെ നേരിടും.ജയിക്കുന്ന ടീം നേരിട്ട് ഫൈനൽ പ്രവേശനം നേടും. പരാജയപ്പെടുന്ന ടീമിനു ഫൈനലിൽ എത്താൻ ഒരവസരവും കൂടി ലഭിക്കും.ഡൽഹി - ഹൈദ്രബാദ് മത്സരത്തിലെ വിജയി,  ക്വാളിഫൈറിലിൽ പരാജയപ്പെട്ട ടീമുമായി രണ്ടാം ക്വാളിഫൈറിലിൽ വീടും ഏറ്റുമുട്ടും.വിജയിക്കുന്നവർ കലാശപോരാട്ടത്തിനു യോഗ്യത നേടും. മെയ്‌ 12 ന്, ഹൈദ്രബാദിൽവെച്ചാണ് ഐ പി എൽ ഫൈനൽ മത്സരം നടക്കുക.


​പഞ്ചാബിനെ തോൽപ്പിച്ച് കൊൽക്കത്ത പ്ലേ ഓഫ് ലേക്ക്

​നിർണായക മത്സരത്തിൽ  കിങ്‌സ് ഇലവൻ പഞ്ചാബിനെ 7 വിക്കറ്റ്നു തകർത്ത്, കൊൽക്കത്ത പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി.പഞ്ചാബ് ഉയർത്തിയ 184 റൺസ് വിജലക്ഷ്യം രണ്ട് ഓവർ ബാക്കി നിൽക്കേ കൊൽക്കത്ത മറികടക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ടുർണമെന്റിൽ ഉജ്വല ഫോമിൽ തുടരുന്ന രാഹുലിനെയും ക്രിസ് ഗെയ്ലിനെയും മലയാളി താരം സന്ദീപ് വാര്യർ പുറത്താക്കി.പിന്നീട് ക്രിസിൽ ഒന്നിച്ച നിക്കോളാസ് പുരനും അഗർവാളും തകർത്തടിച്ചതോടെ സ്കോറിങ്ങിനു വേഗത കൂടി. 27 പന്തിൽ നിന്നും 48 റൺസ് നേടിയ പുരൻ 4 സിക്സറുകൾ ഗാലറിയിലേക്ക് പായിച്ചു.അവസാന ഓവറുകളിൽ തകർത്തടിച്ച സാം കർൻ പഞ്ചാബിനെ മികച്ച സ്കോറിൽ എത്തിച്ചു.  അർധ സെഞ്ച്വറി നേടിയ കർൻ 24 പന്തിൽ നിന്നും 9 ബൗണ്ടറികളുടെ സഹായത്തോടെ 55 റൺസുമായി പുറത്താവാതെ നിന്നു. കൊൽക്കത്തക്കു വേണ്ടി മികച്ച ബോളിംഗ് കാഴ്ചവെച്ച  സന്ദീപ്‌ വാര്യർ രണ്ട് വിക്കറ്റ്‌ നേടി. പഞ്ചാബ് ഉയർത്തിയ 184 റൺസ് പിന്തുടർന്ന കൊൽക്കത്തയുടെ മുൻനിര ബാറ്സ്ന്മാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു. തകർത്ത് അടിച്ച ക്രിസ് ലിൻ 22 പന്തിൽ നിന്നും 46 റൺസ് നേടിയപ്പോൾ ഇന്ത്യൻ യുവതാരം ശ്ബ്ദമാൻ ഗിൽ 65 റൺസുമായി പുറത്താവാതെ നിന്നു. കൊൽക്കത്തക്ക് വേണ്ടി റോബിൻ ഉത്തപ്പ 22 ഉം കുറ്റനടിക്കാരൻ റസ്സൽ 24   റൺസും നേടി. 9 പന്തിൽ  നിന്നും 21 റൺസ് നേടിയ ക്യാപ്റ്റൻ ദിനേശ് കാർത്തിക്ക് കൊൽക്കത്തയുടെ വിജയം അനായാസമാക്കി. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും കൊൽക്കത്തക്കു വെല്ലുവിളി ഉയർത്താൻ പോലും പഞ്ചാബിനു കഴിഞ്ഞില്ല. വിജയത്തോടെ 12 പോയിന്റുമായി കൊൽക്കത്ത പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനതാണ്.ഐ പി എലിൽ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്.ആദ്യ മത്സരത്തിൽ ഡൽഹി രാജസ്ഥാൻ റോയൽസിനെ നേരിടുമ്പോൾ,രണ്ടാം മത്സരത്തിൽ ബാംഗ്ലൂർ ഹൈദരാബാദുമായി ഏറ്റുമുട്ടും.


ഐ പി എൽ കണ്ടു കൊണ്ട് ക്യാഷ് നേടാം

ഐ പി എൽ നടക്കുന്ന ഈവേളയിൽ  ഇപ്പോൾ ഇന്ത്യ യിൽ ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന ഒരു ആപ്പാണ്   ഡ്രീം 11  ആപ്പ് .  ഇപ്പോൾ ലക്ഷക്കണക്കിന് കായികപ്രേമികളാണ് ഇതിൽ പങ്കെടുത്തു പൈസ കളയുന്നതും പൈസയുണ്ടാക്കുന്നതും. 2008 ൽ ഹർഷ് ജയിൻ, ഭവിത് ഷെത് എന്നിവർ എന്നിവർ ചേർന്നാണ് ഈ ആപ്പ് ഡെവോലോപ് ചെയ്യുന്നത്. 2018 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡ്രീം 11 ന്റെ ബ്രാൻഡ് അംബാസിഡറായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി രംഗത്തെത്തി  എല്ലാ കായിക ഇനങ്ങളിലും   നിങ്ങൾ ക്കുo  മത്സരിച്ചു നിങ്ങളുടെ സ്വപ്‍ന ടീം നെ സെലക്ട്‌ ചെയ്യതു  പല ഇനങ്ങളിൽ  മത്സരിച്ചു നിങ്ങള്ക്ക്  ക്യാഷ്  നേടാം.  ഡ്രീം 11 പ്ലേ സ്റ്റോർൽ  നിന്ന് നേരിട്ട് ഡൌൺലോഡ് ചെയ്യാ വുന്നതാണ്.   നിങ്ങൾ ചെയ്യണ്ടേതു നിങ്ങളുടെ  ടീം നെ സെലക്ട്‌ ചെയ്യു അതിൽ ക്യാപ്റ്റൻ,  വൈസ് ക്യാപ്റ്റൻ എന്ന്  തിരിഞ്ഞു എടുക്കു  മത്സരതിന്നു  മുൻപ്  സെറ്റ് ചെയ്യു ഡ്രീം 11 ക്യാഷ് പ്രൈസ്കൾ സമ്മാനം ആയി നേടു. കോടി കണക്കിന് രൂപയുടെ സമ്മാനങൾ  നിങ്ങൾ ക്കു നേടാം


​ധോണിയുടെ മിന്നൽ സ്റ്റമ്പിൽ കളം വിട്ട് മോറിസ്

​മഹേന്ദ്ര സിങ് ധോണിയുടെ ഒരു മിന്നല്‍ സ്റ്റംപിങാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിലാണ് സ്റ്റംമ്പിങ്ങുകൊണ്ട് വീണ്ടും  ധോണി താരമായത്. ആരും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു ധോണിയുടെ മിന്നല്‍ സ്റ്റംമ്പിങ്. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ക്രിസ് മോറിസ് കളം വിട്ടു.ജഡേജയുടെ പന്ത് അടിച്ചു പറത്താനായിരുന്നു മോറിസിന്റെ ശ്രമം. എന്നാല്‍ ആ ലക്ഷ്യം അപ്പാടെ പാളി. പന്ത് ചെന്നെത്തിയത് ധോണിയുടെ കൈകളിലേക്ക്. തൊട്ടുപിന്നാലെ മിന്നല്‍ വേഗത്തില്‍ ധോണി പന്തിളക്കി. ഇതോടെ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍ ഗാലറിയില്‍ സന്തോഷത്തിന്റെ അലയൊലികള്‍ തീര്‍ത്തു. ക്രിസ് മോറിസ് പുറത്തേക്ക്. മുമ്പും പല തവണ മിന്നല്‍ സ്റ്റംപിങിലൂടെ ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ട് ധോണി.എന്നാൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇപ്പോൾ ഐ പി എൽ പോയിന്റ് ടേബിളില്‍ ഒന്നാമതാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തില്‍ മികച്ച വിജയമാണ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനി ഒന്നാമതാക്കിയത്.. 80 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ പരാജയം. 16.2 ഓവറില്‍ 99 റണ്‍സെടുത്ത ഡല്‍ഹി ഓള്‍ ഔട്ടായി. 8 വിക്കറ്റുകള്‍ പങ്കിട്ട സ്പിന്‍ ത്രയമാണ് ഡല്‍ഹിയെ തകര്‍ത്തത്. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയാസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍


​ബാഴ്സലോന - ലിവർപൂൾ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം

​ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനലിൽ ബാഴ്സലോന      നാളെ  ലിവർപൂളിനെ നേരിടും. ബാഴ്സയുടെ മൈതാനമായ ന്യൂകാംമ്പിലാണ്  ആദ്യ പാദ മത്സരം. ലിവർപൂൾ പോർട്ടോയെ ഇരുപാദങ്ങളിലും തോൽപിച്ചാണ് ചാമ്പ്യൻസ് ലീഗ് സെമിഫൈനലിനു യോഗ്യത നേടിയത്.മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കേ ലാലിഗ കീരീടം ചൂടിയ ബാഴ്സലോന, മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇരുപാദങ്ങളിലുമായി 4-0 തകർത്താണ്  സെമിഫൈനലിൽ പ്രവേശിച്ചത്. ഇന്ത്യൻ സമയം രാത്രി 12.30 നാണ്മത്സരം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഉജ്വല പ്രകടങ്ങൾ കാഴ്ചവെക്കുന്ന ലിവർപൂൾ തികഞ്ഞ അത്മവിശ്വാസത്തിലാണ്. പ്രീമിയർ ലീഗ് കിരീടത്തിനൊപ്പം ചാമ്പ്യൻസ് ലീഗും സ്വന്തമാക്കാനുള്ള തന്ത്രങ്ങളുമായാണ് ക്ലോപിന്റെ ടീം ഇന്നിറങ്ങുക. അതേസമയം സ്വന്തം മൈതാനത്തു നടക്കുന്ന മത്സരത്തിൽ ബാഴ്സക്കാണ് മുൻതൂക്കം. മെസ്സി, സുവാരസ്, ബിസ്കറ്റ്സ്‌ എന്നിവരുടെ മികച്ച ഫോം ബാഴ്സയുടെ സാദ്ധ്യതകൾ കൂട്ടുന്നു.പ്രീമിയർ ലീഗിലെ ഗോൾ വേട്ടക്കാരിൽ മുന്നിൽ നിൽക്കുന്ന മുഹമ്മദ്‌ സല, മാനേ എന്നിവരുടെ പ്രകടനം ലിവർപൂളിനും നിർണായകമാണ്. അതേസമയം, ചാമ്പ്യൻസ് ലീഗ് ആദ്യ സെമിഫൈനലിൽ ടോട്ടനത്തിനെതിരെ അയാക്സ്നു വിജയം. ഇന്ന് പുലർച്ചെ നടന്ന.മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അയാക്സ് വിജയിച്ചത്.


​വാർണർ വെടിക്കെട്ടിൽ ഹൈദരാബാദിന് വിജയം.

​ഐ പി എലിൽ  കിങ്‌സ് ഇലവൻ പഞ്ചാബിനെ 45 റൺസിന് തകർത്ത്  സൺറൈസേസ് ഹൈദ്രാബാദ്. 213 റൺസ്   വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഇന്നിങ്സ് 167 റൺസിൽ അവസാനിക്കുകയായിരുന്നു. ടോസ് നേടിയ പഞ്ചാബ്,ഹൈദരാബാദിനെ ബാറ്റിംഗ്ന്  അയ്ക്കുകയായിരുന്നു.ഹൈദ്രബാദിനു വേണ്ടി ഓപ്പണർ റോളിലിൽ ഇറങ്ങിയ സാഹയെ കൂട്ടു പിടിച്ച് വാർണർ മികച്ച തുടക്കം നൽകി. അർധ സെഞ്ചുറി നേടിയ വാർണർ 56 പന്തിൽ നിന്നും 9 ബൗണ്ടറികളുടെ സഹായത്തോടെ 81റൺസ് നേടി.ഹൈദ്രബാദിനുവേണ്ടി സാഹ  28 ഉം മനീഷ് പാണ്ഡെ 36 റൺസും നേടി.പഞ്ചാബ് ബോളർമാർ കണക്കിന് അടിവാങ്ങിയ മത്സരത്തിൽ നിശിചിത ഓവറിൽ സൺറൈസേസ്  212 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ കൂറ്റൻ സ്കോർ പിന്തുടർന്ന പഞ്ചാബിന് തുടക്കത്തിൽ തന്നെ വമ്പൻ അടിക്കാരൻ ഗെയിലിനെ നഷ്ടമായി.ഓപ്പണർ രാഹുലും അഗർവാളും മികിച്ച കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും ഹൈദരാബാദിന്റെ മികച്ച ബോളിംഗിനു മുൻപിൽ അധിക നേരം പിടിച്ചു നിൽക്കാൻ പഞ്ചാബ് താരങ്ങൾക്കായില്ല. ഹൈദ്രബാദിനു വേണ്ടി ഖലീൽ അഹമ്മദ്, റാഷിദ്‌ ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 56 പന്തിൽ നിന്നും 9 ബൗണ്ടറികളുടെ സഹായത്തോടെ 79 നേടിയ രാഹുൽ പൊരുതി നോക്കിയെങ്കിലും വിജയം അകന്നു നിന്നു.നിശിചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 നേടാനേ പഞ്ചാബിന് സാധിച്ചൊള്ളു. മത്സരം വിജയിച്ച ഹൈദ്രബാദ് 12 പോയിന്റോടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. ആദ്യ നാല് ടീമുകളാണ് പ്ലേ ഓഫ് ലേക്ക് കടക്കുക. ഐ പി എലിൽ ഇന്ന് ബംഗളൂരും രാജസ്ഥാനും ഏറ്റുമുട്ടും.


​വിജയം തുടർന്ന് രാജസ്ഥാൻ

​ഐ പി എലിൽ സൺറൈസെഴ്സിനെ  7 വിക്കറ്റ്നു തോൽപ്പിച്ച് രാജസ്ഥാൻ വിജയം തുടരുന്നു. മൂന്ന് ദിവസത്തിനിടയിലെ രണ്ടാം വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.ഹൈദരാബാദ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് രാജസ്ഥാൻ മറികടന്നത്. ടോസ് നേടിയ രാജസ്ഥാൻ ഹൈദരാബാദിനെ ബാറ്റിംഗ്ന്  അയക്കുകയായിരുന്നു. നാട്ടിലേക്കു മടങ്ങിയ ബാരിസ്റ്റോക്കു പകരം ഓപണാറായി സ്ഥാനം കയറ്റം കിട്ടിയ വില്യംസിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ ഹൈദരാബാദിനു നഷ്ടമായി.അർദ്ധ സെഞ്ച്വറി നേടിയ മനീഷ് പാണ്ഡയുടെ മികവിലാണ് സൺറൈസെഴ്സ്‌ പൊരുതാവുന്ന സ്കോർ സ്വാന്തമാക്കിയത്. 36 പന്തിൽ നിന്നും 9 ബൗണ്ടറികളുടെ അകമ്പടിയോടെ മനീഷ് പാണ്ഡെ 61 റൺസ് നേടിയപ്പോൾ ഡേവിഡ് വാർണർ 37 റൺസുമായി പിന്തുണ നൽകി. രാജസ്ഥാനു വേണ്ടി മികച്ച രീതിയിൽ പന്തെറിഞ്ഞ വരുൺ ആരോൺ, തോമസ്, ശ്രേയസ് ഗോപാൽ,ഉനദ്കട് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 161റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാനു വേണ്ടി രഹാനെയും ലിവിങ്‌സ്റ്റനും വെടികെട്ട് ബാറ്റിംഗ് കാഴ്ചവെച്ചു.രഹാനെ 34 പന്തിൽ നിന്നും 39 റൺസ് സ്വന്തമാക്കിയപ്പോൾ 26 പന്തിൽ നിന്നും 44റൺസായിരുന്നു ലിവിങ്‌സ്റ്റന്റെ സബാദ്യം. ഇരുവരുടെയും വിക്കറ്റുകൾ വീണെങ്കിലും പിന്നീട് ക്രിസിൽ എത്തിയ സഞ്ജു സാംസന്റെ മികച്ച പ്രകടനം രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു.32 പന്തിൽ നിന്നും 48 റൺസുമായി പുറത്താവാതെ നിന്ന സഞ്ജു രാജസ്ഥാനു വേണ്ടി രണ്ട് പോയിന്റ് കൂടി നേടിയെടുത്തു.സീസണിൽ ഇതുവരെ അഞ്ചു മത്സരങ്ങൾ വിജയിച്ച രാജസ്ഥാനു 10 പോയിന്റാണ് നിലവിലുള്ളത്. ഐ പി എലിൽ പ്ലേ ഓഫിൽ  എത്താനുള്ള ടീമുകളുടെ പോരട്ടം ഇന്നും തുടരും.ഡൽഹി ബാംഗ്ളൂരിനെ നേരിടുമ്പോൾ മുബൈയും  കൊൽക്കത്തയും നേർക്കുനേർ ഏറ്റുമുട്ടും. മത്സരത്തിൽ വിജയിച്ചാൽ മുംബൈക്കും ഡെൽഹിക്കും ആദ്യ നാലിൽ സ്ഥാനം ഉറപ്പിക്കാം.


ചെന്നൈ സൂപ്പർ കിങ്‌സിനെ എറിഞ്ഞു വീഴ്ത്തി മുംബൈ

തലയല്ലാതെ ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സിനെ 46 റൺസിന്‌ തോൽപിച്ച് മുംബൈ പ്ലേ ഓഫ്‌ സാദ്ധ്യതകൾ ഉറപ്പിച്ചു. മുംബൈ ഉയർത്തിയ 155 റൺസ് പിന്തുടർന്ന ചെന്നൈ,  109 റൺസ് എടുക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി. നാല് വിക്കറ്റ്‌ വീഴ്‌ത്തിയ മലിംഗയുടെ തകർപ്പൻ ബോളിംഗാണ് ചെന്നൈയെ തകർത്തത്. ടോസ് നേടിയ ചെന്നൈ,  ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.തുടക്കത്തിൽ തന്നെ ഓപ്പണർ ഡി കോക്ക്നെ നഷ്ടമായ മുംബൈ പിന്നീട് കരുതലോടെയാണ് മുന്നേറിയത്. ക്യാപ്റ്റൻ രോഹിത് ശർമയും എവിൻ ലൂവിസും മികച്ച കുട്ടുകെട്ടുണ്ടാക്കി. 48 പന്തുകൾ നേരിട്ട രോഹിത് ശർമ 9 ബൗണ്ടറികൾ ഉൾപ്പടെ 67 റൺസ് സ്വന്തമാക്കി.മുംബൈക്ക്  വേണ്ടി ലൂവിസ്‌ 32 റൺസ് നേടിയപ്പോൾ, അവസാന ഓവറുകളിലിൽ ഒന്നിച്ച പോളാർഡ്നും ഹർദിക് പാണ്ഡ്യാക്കും റൺറേറ്റ് ഉയർത്താൻ  കഴിഞ്ഞില്ല. ചെന്നൈക്ക് വേണ്ടി സാന്റ്നർ 2 വിക്കറ്റ്‌ വീഴ്ത്തി. 155 റൺസ് എന്ന ചെറിയ സ്കോർ പിന്തുടർന്ന ചെന്നൈ ബാറ്റിംഗ് നിര തുടക്കത്തിൽ തന്നെ തകർന്നു. കഴിഞ്ഞ കളിയിലെ ഹീറോ ഷൈൻ വാട്സനെ ആദ്യ ഓവറിൽ തന്നെ മലിംഗ പുറത്താക്കി.പിന്നീട് എത്തിയ ചെന്നൈ ബാറ്റസ്മാൻമാർ നിരനിരയായി കൂടാരം കയറി.38 റൺസ് എടുത്ത മുരളി വിജയ് മാത്രമാണ് അല്പമെങ്കിലും ചെറുത്ത് നിന്നത്. അവസാന ഓവറുകളിൽ ബ്രാവോയും സാന്റ്നറും പൊരുതിയെങ്കിലും മുംബൈയുടെ മികച്ച ബോളിങ്ങിൽ ചെന്നൈ ഇന്നിങ്‌സ് 109 റൺസിൽ അവസാനിച്ചു. മുംബൈക്ക് വേണ്ടി മലിംഗ നാലും ക്രുനാൽ, ബുംറ എന്നിവർ രണ്ട്‌ വിക്കറ്റ്‌ വീതവും വീഴ്ത്തി. ധോണിക്ക് പകരം സുരേഷ് റൈനയാണ് ചെന്നൈയെ നയിച്ചത്. സീസണിൽ മുബൈക്കെതിരെ രണ്ടു മത്സരങ്ങളിലും ചെന്നൈ തോൽവി വഴങ്ങി. ജയത്തോടെ 14 പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.ഐ പി എലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഹൈദരാബാദിനെ നേരിടും. വൈകീട്ട് 8ന് ജയ്‌പ്പൂരിൽവെച്ചാണ്  മത്സരം.


​ദൈവം, വയസ് 46 ​​സച്ചിൻ തെൻഡുൽക്ക് ഇന്ന് പിറന്നാൾ

​ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ തെൻഡുൽക്ക് ഇന്ന് പിറന്നാൾ. ക്രിക്കറ്റിനു വേണ്ടി 1973 ഏപ്രിൽ 23 നാണു സച്ചിൻ ജന്മമെടുത്തത്. 16 വയസിൽ തന്നെ ഇന്ത്യയ്ക്ക് വേണ്ടി ജെയ്‌സി അണിഞ്ഞ സച്ചിൻ നിരവധി റെക്കോർഡുകൾക്കും ഉടമയാണ്. ഈ കുറിയ മനുഷ്യൻ  സ്ട്രൈറ്റ് ഡ്രൈവ് നടത്തിയത്,  ലോകം മുഴുവനുമുള്ള ഇന്ത്യക്കാരുടെ മനസിലേക്കാണ്. ക്രിക്കറ്റ് എന്നതിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നൊള്ളൂ.  അത് സച്ചിൻ എന്ന നാമമാണ്. സച്ചിൻ പുറത്തായാൽ പ്രമുഖ സ്പോർട്സ് ചാനലുകളുടെപോലും റേറ്റിംഗ് കുറഞ്ഞിരുന്നത് ഒരു ചെറിയ ഉദാഹരണം മാത്രം.നേടാത്ത വിജയങ്ങില്ല, എന്നാലും ലോകകപ്പ്‌ എന്ന സ്വപ്നം സാഷാത്കരിക്കാൻ അരങ്ങേറ്റത്തിന് ശേഷം  സച്ചിന് നീണ്ട 22 വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ 2013 നവംബർ 16 ന് ദൈവം, ക്രിക്കറ്റ്‌ മൈതാനം വിടുമ്പോൾ കണ്ണ് നിറയാത്ത ഒരു ഭാരതീയനും ലോകത്തിൽ ഉണ്ടാവാനിടയില്ല. ക്രിക്കറ്റിന് പുറത്തും മികച്ച പെരുമാറ്റത്തിനും ഉടമ എന്നതാണ് ഇന്നത്തെ തലമുറ കളിക്കാരിൽ നിന്നും സച്ചിനെ വ്യത്യാസ്തനാകുന്നത്. വൻ തുകകൾ വാഗദാനം  ചെയ്തിട്ടും മദ്യം ഉൾപെടെയുള്ള ലഹരികൾക്കുവേണ്ടിയു ള്ള  പരസ്യത്തിൽ നിന്നും ലിറ്റിൽ മാസ്റ്റർ  വിട്ടു നിന്നു.ഗ്രാമങ്ങൾ ദത്തെടുത്തും സാമൂഹ്യ പ്രവർത്തങ്ങളിൽ സജീവമായും  സച്ചിൻ  നമ്മുക്കൊപ്പമുണ്ട്.രാജ്യം ഭാരത് രക്തന, പദ്മശ്രീ, പദ്മവിഭൂഷൺ, അർജുന അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നൽകി സച്ചിനെ ആദരിച്ചു.ക്രിക്കറ്റിൽ പുതിയ താരോദയങ്ങൾ ഉണ്ടായെങ്കിലും ഗ്യാലറികളിൽ നിന്നും ഉയർന്നിരുന്ന  സച്ചിൻ... സച്ചിൻ.. എന്ന വികാരം ഒരിക്കലും നികത്താൻ സാധിക്കുകയില്ല.  സച്ചിന്റെ കരിയർ നേട്ടങ്ങളുടേതു മാത്രമായിരുന്നില്ല, പരിക്കുകളും പ്രേശ്നങ്ങളും, ഫോം ഔട്ടുകളുമെല്ലാം നിറഞ്ഞതായിരുന്നു.പക്ഷേ അതിനെയെല്ലാം നേരിട്ടതെങ്ങനെയന്നത് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു തന്നെ വ്യക്തം.നിങ്ങളുടെ സ്വപ്നങ്ങളെ  പിന്തുടരുക, സ്വപ്നങ്ങൾ യാഥാർഥ്യമാകും. ഹാപ്പി ബെർത്ഡേയ് സച്ചിൻ.


​​നന്നായി കളിച്ചു, ഒന്നാമതായി ചെന്നൈ

​ഐ പി എ ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഹൈദരാബാദിനെ 6 വിക്കറ്റിന് തകർത്തു. സൺറൈസെഴ്സ്‌ ഉയർത്തിയ 176 റൺസ് എന്ന വിജയലക്ഷ്യം അവസാന ഓവറിലാണ് ചെന്നൈ മറികടന്നത്.ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിനു വേണ്ടി വാർണറും മനീഷ് പാണ്ഡെയും അർദ്ധ സെഞ്ച്വറി നേടി.പതിവിൽ നിന്നും വ്യതസ്തമായി ബാറ്റിംഗിന് അനുകൂലമായിരുന്ന  ചെന്നൈ പിച്ചിൽ കൂറ്റൻ സ്കോറിലേക്കു നീങ്ങിയിരുന്ന ഹൈദരാബാദിന് അവസാന ഓവറുകളിലെ കുറഞ്ഞ റൺറേറ്റ് തിരിച്ചടിയായി. 49 പന്തിൽ നിന്നും 11ബൗണ്ടറികളുടെ സഹായത്തോടെ പാണ്ഡെ  83 റൺസ് അടിച്ചെടുത്തപ്പോൾ,  45 പന്തിൽ  നിന്നും 57 റൺസ് നേടിയ വാർണറേ ധോണി മികച്ച സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ ഡുപ്ലെസിസിനെ നഷ്ടമായി. പിന്നീട് ക്രിസിൽ ഒന്നിച്ച റെയ്നയും വാട്സണും ഫോമിലേക്കുയർന്നതോടെ പേരു കേട്ട സൺറൈസെഴ്സ്‌ ബോളിംഗ് നീര കണക്കിന് അടിവാങ്ങി. 53 പന്തിൽ നിന്നും 96 റൺസ് നേടിയ വാട്സൺ 6 സിക്സറുകൾ ഗാലറിയിലേക്കു പറത്തി. വിജയത്തോടെ 16 പോയിന്റുമായി ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി.കഴിഞ്ഞ രണ്ട്‌ മത്സരങ്ങളും  തോറ്റെങ്കിലും പ്ലേ ഓഫ്‌ ലേക്ക് കടക്കുന്ന ആദ്യ ടീമും ചെന്നൈ തന്നെയാവും ഐ പി എൽലിൽ ഇന്ന് ബാംഗ്‌ളൂർ റോയൽ ചലഞ്ചേഴ്‌സ് പഞ്ചാബിനെ നേരിടും. വൈകിട്ട് 8ന് ബാംഗ്ലൂർ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.


ചെന്നൈ -ബാംഗ്‌ളൂർ പോരാട്ടത്തിൽ, ബംഗളുരുവിന് ഒരു റൺസിന്റെ വിജയം.

ആവേശം അതിരുകടന്ന ചെന്നൈ -ബാംഗ്‌ളൂർ പോരാട്ടത്തിൽ, ബംഗളുരുവിന് ഒരു റൺസിന്റെ വിജയം. ബാംഗ്ളൂർ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർ കിങ്‌സിന്റെ  ഇന്നിങ്‌സ് 160 റൺസിൽ അവസാനിക്കുകയായിരുന്നു. ക്യാപ്റ്റൻ ധോണിയുടെ വെടികെട്ടു ബാറ്റിംഗ് ചെന്നൈയെ വിജയത്തിൽ എത്തിക്കുംമെന്നു കരുതിയെങ്കിലും അവസാന ബോൾ നിർണായകമായി.ഉമേഷ്‌ യാദവ് എറിഞ്ഞ അവസാന പന്തിൽ ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് റൺസായിരുന്നു.ബോൾ മിസായ ധോണി റൺസിന്‌ വേണ്ടി ഓടിയെങ്കിലും,  കീപ്പർ പാർഥിവ് പട്ടേൽ,  ഉജ്വല ത്രോയിൽ ശർഥുൽ താക്കൂറിനെ റൺ ഔട്ടാക്കി ബംഗളുരുവിനു സീസണിലെ മൂന്നാം വിജയം സമ്മാനിച്ചു. ടോസ് നേടിയ ചെന്നൈ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗളുരുവിനു വേണ്ടി പാർഥിവ് പട്ടേൽ അർദ്ധ സെഞ്ച്വറി നേടി.തുടക്കത്തിൽ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടമായ ബംഗളുരുവിന് വേണ്ടി ഡിവിലിയേസ് ഇരുപത്തിയഞ്ചും അക്ഷദീപ് നാഥ് 24 റൺസും നേടി.അവസാന ഓവറിൽ ആഞ്ഞടിച്ച മോയിൻ അലിയാണ് സ്കോർ 161-ൽ എത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായ ചെന്നൈക്ക് വേണ്ടി റായിഡുവും ധോണിയും മികച്ച കുട്ടുകെട്ടുണ്ടാക്കി. 48പന്തിൽ  നിന്നും  84 റൺസ് നേടിയ ധോണി 7 സിക്സ്റുകൾ ഗാലറികളിലേക്കു പറത്തി.  ലോകത്തിലെ തന്നെ മികച്ച ഫിനിഷർ ധോണി തന്നെയെന്ന് തെളിയിക്കുന്ന ഇന്നിങ്‌സായിരുന്നു ഇത്. അവസാന ഓവറിൽ ധോണി, 24 റൺസ്  അടിച്ചെടുത്തു.  ബംഗളുരുവിനു വേണ്ടി ഉമേഷ്‌ യാദവും  സ്റ്റെയിനും  രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ജയത്തോടെ ബംഗളുരുവിനു 6 പോയിന്റായി.ഐ പി എ ലിൽ ഇന്ന് രാജസ്ഥാനും ഡൽഹിയും ഏറ്റുമുട്ടും.


ഒടുവിൽ ബാംഗ്ലൂർ വീണ്ടും വിജയ പാതയിൽ

ബാംഗ്ലൂർ: അത്യന്തം ആവേശം വാരി വിതറിയ മത്സരത്തിൽ ധോണിക്ക് മേൽ കൊഹ്‌ലി ക് 1 റൺസ്  ജയം, ഏറ്റവും ആവേശകരം യായ മത്സരത്തിൽ RCB ഉയർത്തിയ 161 റൺസ് പിന്തുടർന്ന CSK  160 റൺസ് എടുത്തു, ഉമേഷ്‌ എറിഞ്ഞ അവസാന ഓവറിൽ CSK ക് ജയിക്കാൻ 26 റൺസ് വേണമായിരുന്നു എന്നാൽ ധോണി ആദ്യ 5 പന്തിൽ നിന്ന് 24 റൺസ് എടുത്തു എന്നാൽ അവസാന ബോളിൽ വേണ്ട 2 റൺസ് എടുക്കാൻ ധോണിക് കഴിഞ്ഞില്ല ജയത്തോടെ ബാംഗ്ലൂർ നു 6 പോയിന്റ് ആയി പോയിന്റ് ടേബിൾ ൽ  അവസാന  സ്ഥാനതു തുടരുന്നു ബാംഗ്ലൂർ സീസണിൽ ഇത് രണ്ടാം ജയം ആണു ഇന്നലെ ചെന്നൈ സൂപ്പർ കിങ്‌സ് നു എതിരെ നേടിയത്.ഇന്ത്യൻ പ്രീമിയർ ലീഗ്ൽ ബാംഗ്ലൂർ ശക്തമായ തിരിച്ചു വരവിന്റെ പാതയിൽ ആണു ടീം ന്റെ ജയം ലോകകപ്പ്‌  ഇന്ത്യൻ നായകൻ  കോഹിലി യുടെ ആത്മവിശ്വാസം വർധിപ്പിക്കും തുടർച്ച ആയി ഇന്ത്യൻ പ്രീമിയർ ലീഗ് ൽ തുടരുന്നു പരാജയ പരമ്പര അവസാനിച്ചതിൽ കോഹിലി ക്കു  ആശ്വാസക്കാo.


ഐ പി എലിൽ പഞ്ചാബിനെതിരെ ഡൽഹി കാപിറ്റൽസിനു അഞ്ചു വിക്കറ്റ് വിജയം.

ഐ പി എലിൽ  പഞ്ചാബിനെതിരെ ഡൽഹി കാപിറ്റൽസിനു അഞ്ചു വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്രിസ് ഗെയിലിന്റെ അർദ്ധ സെഞ്ചുറിയുടെ സഹായത്തോടെ നിശ്ചിത ഓവറിൽ 163 റൺസെടുത്തു.തുടക്കത്തിൽ തന്നെ മുൻനിര വിക്കറ്റുകൾ നഷ്ടമായ പഞ്ചാബിന് വേണ്ടി ഗെയിൽ 37 പന്തിൽ നിന്നും 11 ബൗണ്ടറികളുടെ സഹായത്തോടെ 69 റൺസ് നേടി. ഡൽഹിക്കു വേണ്ടി ലാമിച്ചനെ മുന്നും റബാധയും അക്ഷർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴിത്തി. മറുപടി ബാറ്റിങ്ങിൽ  തുടക്കത്തിൽ തന്നെ പൃഥി ഷായെ നഷ്ട്ടമായ ഡൽഹിക്കു വേണ്ടി ക്യാപ്റ്റൻ ശ്രേയസ് അയ്യരും ശിഖർ ധവാനും മികച്ച കുട്ടുകെട്ടുണ്ടാക്കി. ഇരുവരുടെയും അർദ്ധ സെഞ്ചുറികളാണ് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചത്. അനായാസ വിജയം പ്രതിക്ഷിച്ച ഡൽഹി ആരാധകർക്ക് വിജയത്തിനായി  അവസാന ഓവർ വരെ കാത്തിരിക്കേണ്ടിവന്നു.വിജയത്തോടെ 12 പോയിന്റുമായി ഡൽഹി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.ഐ പി എലിൽ ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കുക.ഹൈദരാബാദ് കൊൽക്കത്തയെ നേരിടുബോൾ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും ഇന്ത്യൻ ക്യാപിറ്റൻ വിരാട് കോഹ്‌ലിയുടെ ബെംഗളൂരു പടയും ഏറ്റുമുട്ടും.വൈകീട്ടു 8 മണിക്ക് ബാംഗ്ളൂരിലാണ് മത്സരം.


​ഐ പി എല്ലിൽ ​​വെടിക്കെട്ട് വിജയവുമായി ​​ബംഗളൂരു

​     ബംഗളൂരുവിന് രാജകിയ വിജയം... റസലിന്റെ വെടിക്കെട്ടിനും കൊൽക്കത്തയെ രക്ഷിക്കാനായില്ല...ഐ പി എലിൽ കൊൽക്കത്തയെ കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു.  10 റൺസിനാണ് കൊൽക്കത്തയെ ബംഗളൂരു കിഴടക്കിയത്. കളിക്കളത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ മികച്ച പ്രകടനമാണ് ആരംഭത്തിലെ കാഴ്ചവെച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ കരുത്തിൽ 213 റൺസ് ബംഗളൂരുകരസ്ഥമാക്കി.. അർദ്ധ സെഞ്ച്വറി നേടി മോയിൻ അലിയും കോഹ്ലിക്കു മികച്ച പിന്തുണ നൽകി. 58 പന്തിൽ നിന്നും 4 സിക്സും 9 ഫോറിമാണ് കോഹിലി നേടിയത്.ഒപ്പം 28 പന്തിൽ നിന്നും 66 റൺസുമായി മോയിൻ അലിയും കോഡ് നിന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച സ്റ്റോയിനസ്സ് ബംഗളുരുവിന്റെ സ്കോർ 200 കടത്തി.       ആദ്യ ഓവറിൽ തന്നെ ക്രിസ് ലിന്നിനെ ഫാസ്റ്റ് ബൗളർ സ്റൈയ്ൻ തിരിച്ചയച്ചു. 20 പന്തിൽ നിന്നും 9 റൺസ് എടുത്ത് റോബിൻ ഉത്തപ്പ കൊൽക്കത്തയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. കളിക്കളത്തിൽ ഇറങ്ങിയ റസലിന്റെ കൂറ്റൻ സിക്സറുകൾ കൊൽക്കത്തക്കു വിജയ പ്രീതിക്ഷ നൽകി. 25 പന്തിൽ നിന്നും 9 സിക്സറുകൾ ഉൾപ്പെടെ റസൽ നേടിയത് 65 റൺസ്. നിതീഷ് റാണയുടെ വെടികെട്ടു ബാറ്റിങ് കൊൽക്കത്തയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും വിജയം ബംഗളൂരുവിന് സ്വന്തമായിരുന്നു. തോൽവികൾ തുടർക്കഥയായ ബംഗളുരുവിന്റെ സീസണിലെ രണ്ടാം വിജയമാണിത്. നാലു പോയിന്റുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ബാംഗളൂർ.


​ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യൻസ്

ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യൻസ്. ഡൽഹിക്കെതിരെ 40 റൺസിനാണ് മുംബൈ ജയിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുക്കാനേ കഴിഞ്ഞുള്ളു. ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച ഹാർദിക് പാണ്ഡ്യയാണ് കളിയിലെ താരം. മൂന്ന് സിക്‌സും രണ്ട് ഫോറുമായി 15 പന്തിൽ നിന്ന് 32 റൺസാണ് ഹർദിക് മുംബൈക്ക് വേണ്ടി നേടിയത്. ഡൽഹിക്ക് വേണ്ടി ശിഖർ ധവാൻ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മുംബൈയ്ക്ക് മുന്നിൽ അധികം സമയം പിടിച്ചുനിൽക്കാൻ ധവാനും കഴിഞ്ഞില്ല. ഈ ജയത്തോടെ 12 പോയിന്റുമായി മുംബൈ ഇന്ത്യൻസ് രണ്ടാം സ്ഥാനത്തെത്തി.


​വമ്പന്മാർ കലാശപോരാട്ടത്തിലേക്ക്; ​​ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ലൈനപ്പായി

​യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സെമിഫൈനൽ ലൈനപ്പായി. അട്ടിമറി വിജയത്തിലൂടെ ജുവന്റസിനെ തകർത്ത അയാക്സ് സെമിഫൈനലിൽ ടോട്ടനത്തെ നേരിടുമ്പോൾ, കരുത്തരായ ബാഴ്സലോണക്ക് ലിവർപൂൾ ആണ് എതിരാളി. ആദ്യപാദ മത്സരത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ജുവന്റസിനെ സമനിലയിൽ തളച്ച അയാക്സ്, രണ്ടാംപാദത്തിൽ ഒരു ഗോളിനു മുന്നിട്ടു നിന്ന ജുവന്റസിനെ 2-1എന്ന സ്‌കോറിൽ തോൽപിച്ചു. ക്വാർട്ടർ ഫൈനലിലെ ക്ലാസിക് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റെങ്കിലും സെമിഫൈനലിൽ കടന്ന ടോട്ടനമാണ് അയാക്സിന്റെ എതിരാളി. മാഞ്ചസ്റ്റർ സിറ്റിയോട് ഇരുപാദങ്ങളിലുമായി 4-4 നു സമനില പിടിച്ച ടോട്ടനം, എവേ ഗോളിന്റെ ആനുകൂല്യത്തിലാണ് സെമിപ്രേവേശനം നേടിയെടുത്തത്. എഫ് സി പോർട്ടോയെ തകർത്തു സെമിഫൈനലിനു ടിക്കറ്റ് എടുത്ത ലിവർപൂളിലെ കാത്തിരിക്കുന്നത് ബാഴ്സലോണയാണ്. ഇരുപാദങ്ങളിലുമായി 6-1 ന്റെ വമ്പൻ ജയമാണ് ലിവർപൂൾ നേടിയത്. പുതിയ കോച്ചിനു കീഴിൽ മികച്ച പ്രകടനം നടത്തിയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇരു പദങ്ങളിലും തോൽപിച്ചാണ് ബാഴ്‌സ സെമിഫൈനലിൽ കടന്നത്. മെസ്സിയുടെ ഇരട്ട ഗോൾ നേട്ടം ബാഴ്‌സയുടെ വിജയം അനായാസമാക്കി. ക്രിസ്റ്റിയാനോ റൊണാൾഡോ ഇറ്റാലിയൻ ലീഗിലേക്ക് കുടിയേറിയപ്പോൾ മെസ്സി-ക്രിസ്റ്റിയാനോ പോരാട്ടത്തിനു ഇടവേള വീണിരുന്നു. ചാമ്പ്യൻസ് ലീഗിലെ ഇരു താരങ്ങളുടെയും രംഗപ്രേവേശനം, ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. എന്നാൽ ജുവന്റസ്‌ പുറത്തായതോടെ ക്രിസ്റ്റിയാനോ- മെസ്സി പോരാട്ടത്തിനും അന്ത്യമായി. യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ പോരാട്ടങ്ങൾക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ.